ദുബൈ: ഇത് നാടിനുവേണ്ടി ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും ചെറിയ കാര്യമാണ്. മകൻ രാഷ്ട്ര ത്തിനുവേണ്ടി ദൗത്യനിർവഹണത്തിനിടെയാണ് മരിച്ചത് എന്നോർത്ത് ഞാൻ അഭിമാനം കൊള്ള ുന്നു -പറയുന്നത് അഹ്മദ് അൽ മൻസൂരി, കഴിഞ്ഞ ദിവസം വാഹനങ്ങൾ കൂട്ടിയിടിച്ച് രക്തസാക്ഷിയായ കാപ്റ്റൻ സഇൗദ് അൽ മൻസൂരിയുടെ പിതാവ്. ഒരു മകനെ മാത്രമല്ല, യു.എ.ഇയുടെ ആവശ്യത്തിനുവേണ്ടി താനും അവശേഷിക്കുന്ന നാലു മക്കളുംകൂടി മുന്നിട്ടിറങ്ങാൻ തയാറാണെന്നും ദൃഢനിശ്ചയത്തോടെ ഇദ്ദേഹം പറയുന്നു. ഉപ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ്, സഹിഷ്ണുത കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് തുടങ്ങിയ പ്രമുഖർ കഴിഞ്ഞദിവസം അൽെഎനിലെത്തി മൻസൂരിയെയും കുടുംബാംഗങ്ങളെയും കണ്ട് അനുശോചനം അറിയിച്ചിരുന്നു.
അൽെഎനിലെ അൽ തവാഹീർ ഖബർസ്ഥാനിൽ നടന്ന ഖബറടക്കത്തിനും അനുബന്ധ പ്രാർഥനകൾക്കും നിരവധി പേരാണ് എത്തിേച്ചർന്നത്. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മുന്നിലും അതീവ ധൈര്യത്തോടെയാണ് മൻസൂരി സംസാരിച്ചത്. മകൻ സൈന്യത്തിൽ ചേർന്ന ആദ്യ ദിവസത്തെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. മൻസൂരിക്കു പുറമെ വാറൻറ് ഒാഫിസർമാരായ അലി അബ്ദുല്ലാ അഹ്മദ് അൽ ദൻഹാനി, സായിദ് മുസല്ലം സുഹൈൽ അൽ അമീരി, സാലിദ് ഹസ്സൻ സാലിഹ് ബിൻ അംറ്, നസീർ മുഹമ്മദ് ഹമദ് അൽ കഅബി, സർജൻറ് സൈഫ് ദാവി റാഷിദ് അൽ തുനൈജി എന്നിവരും രക്തസാക്ഷികളായ വിവരം സായുധ സേനാ ജനറൽ കമാൻഡ് ആണ് അറിയിച്ചത്. കഴിഞ്ഞ ദിവസം അബൂദബി ബത്തീൻ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ അതത് ദേശങ്ങളിൽ ഖബറടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.