അബൂദബി: ഏതു വെല്ലുവിളിയെയും നേരിടുന്നതിന് സൗദി അറേബ്യയും യു.എ.ഇയും ഒന്നിച്ച് നി ലകൊള്ളുമെന്ന് അബൂദബി കിരീടാവകാശിയും യു.എ. ഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹ മ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചു. അബൂദബി മഹാവി ക്യാമ്പിൽ പ്രസിഡൻഷ്യൽ ഗാർഡ് രക്തസാക്ഷി പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവിസിലിരിക്കെ മരിച്ച പ്രസിഡൻഷ്യൽ ഗാർഡ് അംഗങ്ങളുടെ സ്മരണക്കായാണ് പാർക്ക് നിർമിച്ചത്.
വെല്ലുവിളികൾ നേരിടുന്നതിന് യു.എ.ഇയും സൗദിയും ഒരേ പാളയത്തിലെ പങ്കാളികളായി നിലകൊള്ളുമെന്ന് മുഹമ്മദ് ബിൻ സായിദ് വ്യക്തമാക്കി. യു.എ.ഇയുടെയും സൗദിയുടെയും സുരക്ഷയും മേഖലയുടെ മൊത്തം സുസ്ഥിരതയുമാണ് തങ്ങളുടെ പൊതുലക്ഷ്യം. തങ്ങൾ പൊതുവായ ഭാഗധേയവും ഭാവിയും പങ്കിടുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതിരോധത്തിനും സേവനത്തിനുമിടെയുള്ള നമ്മുടെ രക്തസാക്ഷികളുടെ ത്യാഗങ്ങൾ അഭിമാനത്തിെൻറയും അന്തസ്സിെൻറയും സ്രോതസ്സാണെന്നും മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. ലോകം തുടർച്ചയായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രയാസങ്ങളെ മറികടന്നുകൊണ്ട് രാഷ്ട്രങ്ങൾക്ക് വളരേണ്ടതുണ്ട്. അറബ് സഖ്യസേനയിലെ നമ്മുടെ പങ്കാളിത്തവും വെല്ലുവിളികളോടുള്ള നമ്മുടെ പോരാട്ടവും യു.എ.ഇയെ കൂടുതൽ കരുത്തുറ്റതാക്കുകയും പ്രശ്നങ്ങളെ പരിഹരിക്കാനും പ്രതിസന്ധികളെ നേരിടാനും പ്രാപ്തമാക്കുകയും ചെയ്തിട്ടുണ്ട്. യമനിലെ സാഫിറിൽ 45 ഇമറാത്തി സൈനികർ വീരമൃത്യു വരിച്ചതിനെ കുറിച്ച് പരാമർശിച്ച് അവിടെ യു.എ.ഇ വിശുദ്ധമായ ജീവനും രക്തവും അർപ്പിച്ചതായി മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. എന്നിരുന്നാലും ആ വേദനജനകമായ ദിനത്തെ നാം അതിജീവിക്കുകയും കൂടുതൽ ശക്തരാവുകയും ചെയ്െതന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.