ദുബൈ: രാജ്യത്ത് പൊതുസ്വകാര്യ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാവും. ഇമറാത്തികൾക്ക ് തൊഴിൽ ഉറപ്പാക്കുക എന്നത് ഭരണകൂടത്തിെൻറ പ്രഥമ പരിഗണനയിൽ പെടുന്ന കാര്യമാണെ ന്ന് ഹിജ്റ പുതുവർഷത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ നവകാല സന്ദേശത്തിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വ്യക്തമാക്കിയിരുന്നു. പിറ്റേ ദിവസം അബൂദബിയിൽ ചേർന്ന മന്ത്രിസഭ യോഗവും ഇക്കാര്യം ഉൗന്നിപ്പറഞ്ഞു. അടുത്ത മന്ത്രിസഭ യോഗത്തിൽ സ്വദേശിവത്കരണം മുഖ്യ അജണ്ടയാക്കി ചർച്ച ചെയ്യാനാണ് തീരുമാനം.
അതിനിടെ ഒാരോ എമിറേറ്റുകളിലും സ്വദേശിവത്കരണം സംബന്ധിച്ച് ഭരണാധികാരികൾ നേരിട്ട് വിലയിരുത്തൽ ആരംഭിച്ചിട്ടുണ്ട്. ദുബൈയിൽ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതിനു ചുക്കാൻ പിടിക്കുക. രണ്ടാഴ്ചക്കകം ഇതിനാവശ്യമായ പദ്ധതി രേഖ തയാറാക്കാനാണ് ഹംദാെൻറ നിർദേശം. അദ്ദേഹം ഇക്കാര്യത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുകയും ചെയ്യും.
ഷാർജയിൽ സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ‘സുൽത്താൻ അൽ ഖാസിമി എമിറൈെറ്റെസേഷൻ പ്രോജക്ടിന്’ തുടക്കമിട്ടു കഴിഞ്ഞു. സ്വകാര്യമേഖലയിൽ അനുയോജ്യമായ ജോലികളിൽ ഇമറാത്തികൾക്ക് അവസരമൊരുക്കുന്നതാണ് പദ്ധതി. യു.എ.ഇയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ സ്വദേശികൾക്ക് അവസരങ്ങൾ പ്രഖ്യാപിക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളും കുടുതൽ ഇമറാത്തികൾക്ക് അവസരം നൽകാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.