ദുബൈ: പിറന്നുവീണയുടൻ കുഞ്ഞിന് പിതാവ് പേരിട്ടു; സാഇദ്. അതിരറ്റ സന്തോഷം സോഷ്യൽമീഡി യ വഴി ലോകത്തെ അറിയിക്കുകയും ചെയ്തു. പിന്നെയാണ് സന്തോഷം അത്യാഹ്ളാദത്തിന് വഴിമാറുന്ന അവസരങ്ങളൊരുങ്ങിയത്. സോഷ്യൽമീഡിയ വഴി വാർത്തയറിഞ്ഞ ദുബൈ പൊലീസ് ഇസാദ് കമ്മിറ്റി അംഗങ്ങൾ മേധാവി മോന അൽ അമേരിയുടെ നേതൃത്വത്തിൽ ഷാർജ അൽ ഖാസിമി ആശുപത്രിയിലേക്ക് കുതിച്ചെത്തി, രാഷ്്ട്രപിതാവ് ഷെയ്ഖ് സാഇദ് ബിൻ സുൽത്താൻ അൽ നഹ് യാെൻറ പേര് സ്വീകരിച്ച കുഞ്ഞുവാവയെ നേരിൽ കണ്ട് കുഞ്ഞു സാഇദിന് ഇസാദ് കാർഡ് സമ്മാനിക്കാൻ.ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ് ദുല്ല ഖാലിഫ അൽ മാരി കുഞ്ഞിനെ അനുഗ്രങ്ങളും കുടുംബത്തിനുള്ള അഭിനന്ദനങ്ങളും മോന അൽ അമേരി അറിയിച്ചു.
‘വളരെ ആഹ്ലാദത്തിലായിരുന്നു ഞങ്ങൾ.
കുഞ്ഞിന് സാഇദ് എന്ന് പേര് നൽകിയതായി അറിയിച്ച് പിതാവ് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടതു കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി’ ^ മോന അൽ അമേരി സന്തോഷം മറച്ചുവെക്കാതെ പ്രകടിപ്പിച്ചു. കാപ്റ്റൻ ഖാലിദ് അൽ സുവൈദി, ലഫ്. അഹമദ് ബിൻ ഖഫാൻ, സാമിയ ഷഹീൻ, യാസ്മിൻ അൽ മർസൂഖി, മറിയം സഇൗദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കുഞ്ഞിെൻറ പിതാവ് വാഹിൽ അൽ ഷെഹ് രി ഇസാദ് കാർഡ് കമ്മിറ്റി സംഘത്തിെൻറ സാന്നിധ്യത്തിന് നന്ദി പറഞ്ഞു. ‘കുഞ്ഞിെൻറ വരവോടെ സന്തോഷം നിറഞ്ഞുനിൽക്കുന്ന കുടുംബത്തിൽ ഇപ്പോൾ സന്തോഷം ഇരട്ടിച്ച പ്രതീതിയാണ്. സംഘത്തിെൻറ സന്ദർശനം അത്യധികം ആഹ്ളാദം പകരുകയാണ് ’ ^ കുഞ്ഞിെൻറ പിതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.