ദുബൈ: കേരളത്തിലുണ്ടായ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി പ്രവാസി യു.എ.ഇ കൂ ട്ടായ്മയുടെ കൈതാങ്ങും. ക്യാമ്പുകളിലും വിടുകളിലും കഴിയുന്നവർക്ക് വേണ്ട അവശ്യസാ ധനങ്ങളുടെ ആറായിരത്തിലധികം കിറ്റുകളുടെ വിതരണം വിവിധ പ്രളയ ബാധിത പ്രദേശങ്ങളിൽ ആരംഭിച്ചതായി പ്രവാസി യു.എ.ഇ ഭാരവാഹികൾ അറിയിച്ചു. സംഘടനയുടെ നാട്ടിൽ അവധിയിലുള്ള പ്രവർത്തകർ വിവിധ സ്ഥലങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. വളണ്ടിയർമാർക്ക് വേണ്ട മാസ്ക്ക്, മരുന്നുകൾ തുടങ്ങിയവ അടങ്ങിയ കാർഗൊ ഇതിനകം നാട്ടിലേക്ക് അയച്ചു കഴിഞ്ഞു.
എഞ്ചിൻ ഘടിപ്പിച്ച ഫൈബർ ബോട്ട് ജീവൻ രക്ഷാ പ്രവർത്തകർക്ക് എത്തിച്ചു കൊടുത്തു. ക്യാമ്പുകളിലെ കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ട കളിപ്പാട്ടങ്ങൾ ശേഖരിച്ചു ഉടനെ തന്നെ അയക്കുമെന്ന് പ്രവാസി യു.എ.ഇ വനിത വിഭാഗമായ പ്രവാസി ശ്രീ ഭാരവാഹികൾ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്തുന്നതിനും സോഷ്യൽ മീഡിയയിലൂടെ വരുന്ന സഹായ വാഗ്ദാനങ്ങള്‍ വെരിഫൈ ചെയ്യുന്നതിനുമായി പ്രവാസി ഹെല്പ് ഡെസ്ക്ക് സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയ കാലത്ത് ഏറ്റെടുത്ത പത്തിലധികം വിടുകളുടെ നിർമ്മാണം പുരോഗമിച്ചു വരികയാണ്. കഴിഞ്ഞ വർഷം രണ്ട് കണ്ടെയ്റുകൾ നിറയെ റിലീഫ് വസ്തുക്കളും രണ്ട് ബോട്ടുകളും കേരളത്തിലേക്ക് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.