ദുബൈ: ജീവനക്കാരിയുടെ കുളി കുളിമുറിയിലെ വിടവിലൂടെ മൊബൈലിൽ പകർത്തിയ ഫിലിപ്പൈൻസ് സ്വദേശിയെ ഭാര്യയുടെ സഹായത്തിൽ പൊലീസ് പിടികൂടി. മുറഖബാത്തിലെ വീട്ടിലെ ഫാൻഹോളിലൂടെയാണ് മൊബൈലിൽ പടംപിടിത്തം നടത്തിയത്. സംഭവമറിഞ്ഞ് യുവതി പരാതി നൽകി.
സി.സി.ടി.വി കാമറ പരിശോധിച്ചപ്പോൾ ഇയാളുടെ ഷർട്ട് തിരിച്ചറിഞ്ഞു. പടം എടുത്തെങ്കിലും അത് ഡിലീറ്റ് ചെയ്തുവെന്ന് ഇയാൾ സമ്മതിച്ചു.പക്ഷെ പരാതി നൽകിയതോടെ ഇയാൾ മുങ്ങി. തുടർന്ന് ഭാര്യയുടെ സഹായം തേടി ഇയാളെ പിടികൂടുകയായിരുന്നു. കേസ് ദുബൈ കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.