റാസല്‍ഖൈമ: കോണ്‍ട്രാക്ടിങ് കമ്പനിയുടെ ബസ് അപകടത്തില്‍പ്പെട്ട് റാസല്‍ഖൈമയില്‍ രണ ്ട് ഏഷ്യന്‍ തൊഴിലാളികൾ മരിച്ചു. 31 പേർക്ക് പരിക്കേറ്റു. ഡ്രൈവര്‍ ഉള്‍പ്പെടെ 33 പേരുമായി സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വ്യാഴാഴ്ച ഉച്ചക്ക് 12നായിരുന്നു സംഭവം. വിവരമറിഞ്ഞയുടന്‍ ദൗത്യസംഘം സംഭവ സ്ഥലത്തത്തെി രക്ഷാപ്രവർത്തനം നടത്തി. ബസിലുണ്ടായിരുന്ന എല്ലാവര്ക്കും ചെറുതും വലുതുമായ പരിക്കുകളുണ്ട്. ഇവര്‍ റാക് സഖര്‍, ഖലീഫ ആശുപത്രികളില്‍ ചികിത്സയിലാണ്. ഗുരുതര പരിക്കേറ്റ ബംഗ്ലാദേശ്, പാകിസ്താന് സ്വദേശികളാണ് മരിച്ചത്.
മൃതദേഹങ്ങള്‍ ഉബൈദുല്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. റാക് പൊലീസ് മേധാവി ബ്രിഗേഡിയര്‍ അലി അബ്ദുല്ല അല്‍ നുഐമിയുടെ നേതൃത്വത്തില്‍ ഉന്നത സംഘം അപകട സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ബസ് നിയന്ത്രണം വിടാനുണ്ടായ കാരണം വ്യക്തമല്ലെങ്കിലും റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ദുരന്തമെന്ന് ഗതാഗത വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ദീം അല്‍ നഖ്ബി പറഞ്ഞു. അപകടെത്ത തുടര്‍ന്ന് പൊലീസ്, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വിഭാഗങ്ങള്‍ ശ്രമകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വിശദ അന്വേഷണത്തിന് ശേഷം മേല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.