അബൂദബി: യു.എ.ഇയുടെ നാലാമത് നിരീക്ഷണ കൃത്രിമോപഗ്രഹം ‘ഫാൽക്കൺ െഎ’യെ ബഹിരാകാശത ്ത് എത്തിക്കുന്നതിൽ വിക്ഷേപണ റോക്കറ്റ് പരാജയപ്പെട്ടു. അരിയാനെ സ്പേസിെൻറ വീഗ റേ ാക്കറ്റായ ഫ്ലൈറ്റ് VV15 തെക്കനമേരിക്കൻ തീരദേശ പട്ടണമായ ഫ്രഞ്ച് ഗയാനയിലെ ഗയാന ബഹി രാകാശ കേന്ദ്രത്തിൽനിന്നാണ് ‘ഫാൽക്കൺ െഎ’യുമായി കുതിച്ചത്. വ്യാഴാഴ്ച യു.എ.ഇ സമയം ആറിനായിരുന്നു വിക്ഷേപണം. എന്നാൽ, റോക്കറ്റുമായുള്ള ടെലിമെട്രി ബന്ധം നഷ്ടമായതിനാൽ ദൗത്യം പരാജയപ്പെടുകയായിരുന്നു.
കൃത്രിമോപഗ്രഹം നഷ്ടമായതിൽ അരിയാനെ സ്പേസ് മിഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ലൂസി ഫാബ്രിഗെറ്റസ് യു.എ.ഇയോട് ക്ഷമ ചോദിച്ചു. വിക്ഷേപണം കഴിഞ്ഞ് രണ്ട് മിനിറ്റ് പിന്നിട്ടതോടെ ക്രമരാഹിത്യം സംഭവിക്കുകയും ദൗത്യം പരാജയെപ്പടുകയുമായിരുന്നു. പരാജയകാരണം എന്താണെന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമായിേട്ട പറയാൻ കഴിയൂവെന്നും അവർ വ്യക്തമാക്കി. അതേസമയം, ഫാൽക്കൺ െഎ ^2 വിക്ഷേപിക്കാനുള്ള പദ്ധതികൾ തയാറാക്കുന്നതായി യു.എ.ഇ ന്യുസ് ഏജൻസി ‘വാം’ റിപ്പോർട്ട് ചെയ്തു. യു.എ.ഇയുടെ മൊത്തം കൃത്രിമോപഹ്രത്തിൽ പത്താമത്തേതായിരുന്നു ‘ഫാൽക്കൺ െഎ’. എയർബസ് ഡിഫൻസ്^സ്പേസും തേൽസ് അലേനിയയും ചേർന്നാണ് ഉന്നത നിലവാരമുള്ള ഫോേട്ടാകൾ പകർത്താൻ കഴിവുള്ള ഇൗ കൃത്രിമോപഗ്രഹം നിർമിച്ചത്.
ഭൂപടം തയാറാക്കൽ, കാർഷിക നിരീക്ഷണം, നഗരാസൂത്രണം, പരിസ്ഥിതി വ്യതിയാന നിരീക്ഷണം, പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവർത്തനം, രാജ്യത്തിെൻറ അതിരുകളുടെയും തീരപ്രദേശങ്ങളുടെയും നിരീക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുന്നതായിരുന്നു 1500 കിലോ ഭാരമുള്ള ‘ഫാൽക്കൺ െഎ’. പൂർണമായും ഇമറാത്തി എൻജീയർമാരാൽ നിർമിക്കപ്പെട്ട ‘ഖലീഫസാറ്റ്’ കൃത്രിമോപഗ്രഹം 2018 ഒക്ടോബറിൽ യു.എ.ഇ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഭൂമിയുടെ ഉന്നത നിലവാരമുള്ള ചിത്രങ്ങങ്ങൾ പകർത്താൻ കഴിയുന്ന ഖലീഫസാറ്റ് അഞ്ച് വർഷം മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലേക്ക് വിവരങ്ങൾ കൈമാറിക്കൊണ്ടിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.