ദുബൈ: നോമ്പ് തുറ സമയം ലക്ഷ്യസ്ഥാനത്തെത്താനുള്ള തിരക്ക് ഏവർക്കും അറിയാവുന്നതാ ണ്. ധൃതി പിടിച്ച് പായുന്ന വാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമായിരു ന്നു. നോമ്പു തുറ നേരത്തെ ഇൗ കുതിച്ചു പായൽ ഒഴിവാക്കണമെന്ന് റമദാെൻറ തുടക്കത്തിൽ ത ന്നെ മുന്നറിയിപ്പ് നൽകിയിരുന്നു ദുബൈ പൊലീസ്. റമദാനിലെ വൈകുന്നേരങ്ങളിൽ റോഡുകളി ൽ തിരക്ക് കൂടുതലായതിനാൽ പള്ളികളിലോ വീട്ടിലോ ബാങ്ക് വിളിക്കുന്നതിന് മുൻപ് എത്തുവാൻ പലർക്കും കഴിഞ്ഞെന്നും വരില്ല. പക്ഷെ നിയന്ത്രണം നിർദേശിക്കുന്നതിനൊപ്പം ജനങ്ങളുടെ ഇടുക്കം കുറക്കുവാനും വഴി കണ്ടെത്തുന്നുണ്ട് ദുബൈ പൊലീസ്.
അബൂൈഹൽ, സത്വ, അൽഖൂസ് തുടങ്ങിയ തിരക്കു പിടിച്ച ട്രാഫിക് സിഗ്നലിൽ കാത്തു നിൽക്കുന്ന യാത്രികർക്കരികിലേക്ക് പുഞ്ചിരിച്ച് റമദാൻ കരീം പറഞ്ഞ് ദുബൈ പൊലീസ് ഉദ്യോഗസ്ഥരും സന്നദ്ധ സേവകരുമെത്തും. ഇൗന്തപ്പഴവും വെള്ളവും ചെറു പലഹാരങ്ങളുമടങ്ങുന്ന മനോഹരമായ പൊതികൾ വാഹനത്തിനുള്ളിലിരിക്കുന്നവർക്ക് നൽകി നന്ദി വാക്ക് കേൾക്കാൻ പോലും നിൽക്കാതെ അടുത്ത ആളുകളിലേക്ക് നീങ്ങും. നോമ്പ് അനുഷ്ഠിക്കുന്നവർക്ക് മാത്രമല്ല, മഅ്രിബ് ബാങ്കിനോനടുക്കുന്ന സമയം അതു വഴി കടന്നുപോകുന്നവർക്കെല്ലാം ലഭിക്കും ഇൗ കരുതലിെൻറ നോമ്പുതുറപ്പൊതികൾ.
എന്തു ചെയ്യുമെന്നറിയാതെ ആശങ്കപ്പെട്ടു നിൽക്കുന്നവർക്ക് ആ ചെറു പൊതി നൽകുന്ന ആശ്വാസം ചെറുതല്ല. ഇൗ സന്തോഷം പലരും സമൂഹമാധ്യമങ്ങൾ വഴിയും പങ്കുവെക്കുന്നുണ്ട്.
ദുബൈ ഇത്ര സഹിഷ്ണുതയോടെ മുന്നോട്ടു കുതിക്കുന്നത് രാഷ്ട്രത്തിെൻറ നായകരും ഉദ്യോഗസ്ഥ മേധാവികളും ദീർഘവീക്ഷണത്തോടെയും ജനങ്ങളുടെ ക്ഷേമം മനസിൽ കണ്ടും ചെയ്യുന്ന ഇത്തരം നടപടികളുടെ കൂടി ഫലമായാണെന്നാണ് കഴിഞ്ഞ ദിവസം ഇൗ സ്നേഹക്കാഴ്ചക്ക് സാക്ഷ്യം വഹിച്ച ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ അഡ്മിനിസ്ട്രേറ്റിവ് മാനേജർ റഷീദ് പറഞ്ഞു. ദുബൈ പൊലീസ് ദാറുൽ ഇഹ്സാൻ ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്നാണ് നോമ്പുതുറ പൊതികൾ വിതരണം ചെയ്യുന്നത്.
ദുബൈ െപാലീസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ അൽ ഖൂസിൽ 1250 സുഹൂർ (അത്താഴം) പൊതികളും വിതരണം ചെയ്തു. അക്കാദമി ഡയറക്ടർ ഡോ. ഗൈത് ഗാനിം അൽ സുവൈദിയുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ വിദ്യാർഥികൾക്കും സന്നദ്ധ പ്രവർത്തകർക്കുെമാപ്പം ചേർന്നാണ് അത്താഴപൊതികൾ തയ്യാറാക്കുന്നത്. നൽകലിെൻറയും നൻമയുടെയും സന്തോഷം പങ്കുവെക്കലിെൻറയും പാഠങ്ങൾ പകർന്നു നൽകാൻ കൂടി റമദാൻ മാസത്തെ സന്നദ്ധ പ്രവർത്തനം സഹായകമാകുന്നുവെന്നും ഇൗ വർഷം വിദ്യാർഥിനികളുടെ പങ്കാളിത്തം ഏറെ കൂടുതലാണെന്നും ഡോ. സുവൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.