ദുബൈ:കടലിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി വീണ മലയാളി യുവാവ് മുങ്ങി മരിച്ചു. കൊല്ലം അഞ്ചൽ പുത്തയം എസ്.എസ് ഹൗസിൽ പരേതനായ അബ്ദുസലാമിെൻറ മകൻ സഹദ് അബ്ദുസലാമാണ് (37) മരിച്ചത്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ദുബൈ ജദ്ദാഫ് ക്രീക്കിൽ സുഹൃത്തുക്കളോടൊപ്പം ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.
പൊലീസും തീരദേശ സുരക്ഷാ ജീവനക്കാരും നടത്തിയ തെരച്ചിലിൽ രാത്രി പന്ത്രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തി. തുടർന്ന് ഫോറൻസിക് പരിശോധനയ്ക്കായി മാറ്റി. അഞ്ചൽ തടിക്കാട് സ്വദേശി ഷെർമിയാണ് ഭാര്യ. മക്കൾ : ഷെഹ്‌സാദ് മുഹമ്മദ്, ഷെസാൻ മുഹമ്മദ്. മാതാവ് നബീസ.
സഹോദരങ്ങൾ: റഹ്മത്ത്, സിയാദ് (സൗദിഅറേബ്യ ). ഖിസൈസിലെ പോലീസ് ഫോറൻസിക് ലബോറട്ടറി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. ഒരു സ്വകാര്യ സ്ഥാപനത്തിലെ പി.ആർ.ഒ. ആയി ജോലി ചെയ്തുവരികയായിരുന്നു മരിച്ച സഹദ് അബ്ദുസലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.