അബൂദബി: അബൂദബി അന്താരാഷ്ട്ര പുസ്തകമേള അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ ബു ധനാഴ്ച തുടങ്ങും. ഏപ്രിൽ 30 വരെ നടക്കുന്ന മേളയിൽ 50 രാജ്യങ്ങളിൽനിന്നുള്ള 1000 പ്രസാധക-വ ിതരണക്കാർ പെങ്കടുക്കും. മൊത്തം അഞ്ച് ലക്ഷം പുസ്തകങ്ങൾ മേളയിൽ ലഭ്യമാകും. ഇന്ത്യ യാണ് മേളയിലെ അതിഥി രാജ്യം. യുക്രെയ്ൻ, ചെക് റിപ്പബ്ലിക്, എസ്തോണിയ, മാൾട്ട, പോർച്ചു ഗൽ രാജ്യങ്ങൾ ആദ്യമായി ഇത്തവണ പെങ്കടുക്കുന്നുണ്ട്. ലോക പ്രശസ്തരായ ഗ്രന്ഥകർത്ത ാക്കളും കലാകാരന്മാരും പെർഫോർമർമാരും ഇത്തവണത്തെ മേളയിൽ പെങ്കടുക്കും. ബുക്കർ പ്രൈസ് ജേതാവ് ബെൻ ഒാക്രി, ഗ്രന്ഥകാരി സറൂ ബയേർലി, മലാല യൂസുഫ് സായിയുടെ പിതാവ് സിയാവുദ്ദീൻ യൂസുഫ്സായ് തുടങ്ങിയവർ പെങ്കടുക്കുന്നവരിൽ ഉൾപ്പെടും.
മൂന്ന് പുതിയ ഇൻററാക്ടീവ് സോണുകൾ ഇൗ വർഷത്തെ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ^സോൺ, കോമിക് കോർണർ, വിനോദ സോൺ എന്നിവയാണ് ഇവ. പഠനത്തിനും നവീന ആശയങ്ങൾ പരിചയപ്പെടുന്നതിനും വിനോദത്തിനും ഉപകരിക്കുന്നതാണ് ഇൗ സോണുകൾ. ഡിജിറ്റൽ ഉള്ളടക്ക നിർമാണത്തിൽ ഏറ്റവും പുതിയ പ്രവണതകൾ മനസ്സിലാക്കാൻ സാധിക്കുന്നതാണ് ഇ^സോൺ. ഡിജിറ്റൽ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിദഗ്ധർ തത്സമയം അവതരിപ്പിക്കും. വിനോദ സോണിൽ ലോകത്തെ വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നുള്ള ഭക്ഷണവും സംഗീതവും ആസ്വദിക്കാം.
കേരളത്തിൽനിന്ന് സാഹിത്യകാരി ഇന്ദുമേനോനും എഴുത്തുകാരി ഡോ. എസ്. ശാരദക്കുട്ടിയും മേളയിൽ പെങ്കടുക്കും. നോവലിസ്റ്റും ന്യൂയോർക്ക് സർവകലാശാല അബൂദബിയിലെ അധ്യാപകനുമായ യു.എ.ഇ മലയാളി ദീപക് ഉണ്ണികൃഷ്ണനും മേളക്കെത്തും. ഇന്ത്യൻ പവലിയനിൽ നടക്കുന്ന പരിപാടികളിലാണ് ഇന്ദുമേനോനും ശാരദക്കുട്ടിയും സംബന്ധിക്കുക. ദീപക് ഉണ്ണികൃഷ്ണൻ മുഖ്യ വേദിയിലെ പരിപാടിയിൽ പെങ്കടുക്കും. യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, സരസ്വതി സമ്മാൻ ജേതാവായ മനോജ് ദാസ്, ഗ്രന്ഥകാരി പ്രീതി ഷിനോയ്, ഗാന്ധിസാഹിത്യ പണ്ഡിതൻ ബിറാദ് രാജാറാം യാഗ്നിക് എന്നിവരും മുഖ്യ വേദിയിൽ സന്നിഹിതരായിരിക്കും.
25ഒാളം ഇന്ത്യൻ പ്രസാധകരും സ്ഥാപനങ്ങളുമാണ് മേളയിൽ സ്റ്റാൾ ഒരുക്കുന്നത്. മലയാളത്തിൽനിന്ന് ഡി.സി കറൻറ് ബുക്സ്, ലിപി പബ്ലിക്കേഷൻസ്, പുസ്തകം, സാഹിത്യ അക്കാദമി എന്നിവയുടെ സ്റ്റാളുകളുണ്ടാകും. നാഷനൽ ബുക് ട്രസ്റ്റ് ഇന്ത്യ, യു.എ.ഇയിലെ ഇന്ത്യൻ എംബസി, ഗീത പബ്ലിഷിങ് ഹൗസ്, ഡി.ആർ.ഡി.ഒ, കെ.ഡബ്ല്യു പബ്ലിഷേഴ്സ്, സെഡ് 4 ബുക്സ്, ക്രിയേറ്റീവ് എജുക്കേഷനൽ എയ്ഡ്സ്, എൻ.സി.പി.യു.എൽ, സംസ്കൃത ഭാരതി, ഏഞ്ചൽ പബ്ലിഷിങ് ഹൗസ്, എൻ.സി.ഇ.ആർ.ടി, െഎ.ജി.എൻ.സി.എ, റൈസിങ് സൺ പബ്ലിഷിങ് കമ്പനി, ഒാം ബുക്സ് ഇൻറർനാഷനൽ, കാപക്സിൽ, എൻ.െഎ.ഡി, വാർത്താവിതരണ മന്ത്രാലയത്തിെൻറ പബ്ലിക്കേഷൻ വിഭാഗം, സി.എസ്.െഎ.ആർ തുടങ്ങിയവയും പെങ്കടുക്കുന്നുണ്ട്.
യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി പെങ്കടുക്കും
അബൂദബി: അബൂദബി അന്താരാഷ്ട്ര പുസ്തകമേളയിൽ യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി പെങ്കടുക്കുമെന്ന് അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. 2018ൽ സൈമണും ഷൂസ്റ്ററും ചേർന്ന് തെൻറ ഒാർമകളെ ആധാരമാക്കി രചിച്ച ‘എവരി ഡേ ഇൗസ് എക്സ്ട്രാ’ എന്ന പുസ്തകത്തെ കുറിച്ച് കെറി സംവദിക്കും. ലോകത്തെ വൻ ശക്തി രാഷ്ട്രങ്ങളുമായും മിഡിലീസ്റ്റുമായും യു.എസിെൻറ ബന്ധം വിശദീകരിക്കുന്ന പുസ്തകമാണ് ‘എവരി ഡേ ഇൗസ് എക്സ്ട്രാ’. ൂന്ന് പതിറ്റാണ്ടോളം യു.എസ് സെനറ്ററായിരുന്ന കെറി ഒബാമ പ്രസിഡൻറായിരുന്നപ്പോഴോണ് നാല് വർഷം സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചത്. 2004ൽ ജോർജ് ഡബ്ല്യു. ബുഷിനെതിരെ പ്രസിഡൻറ് പദവിയിലേക്ക് മത്സരിച്ച കെറി പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.