ദുബൈ: സഹിഷ്ണുതയുടെയും സാഹോദര്യത്തിെൻറയും നാടായ ദുബൈയിലെ സിഖ് ഗുരുദ്വാര ഇൗ റമദാ നിൽ മൈത്രിയുടെ പുതിയൊരു മാതൃക കൂടി സൃഷ്ടിക്കും. നോമ്പുകാലത്ത് എല്ലാ ദിവസവും മഗ്രി ബ് നമസ്കരിക്കുവാനും നോമ്പ് തുറക്കാനുമുള്ള സൗകര്യം ഇവിടെയൊരുക്കും. 2012മുതൽ എല്ലാ വർ ഷവും റമദാനിൽ ഒരു ദിവസം ഇഫ്താറും മഗ്രിബ് നമസ്കാരവും ഗുരുദ്വാരയിൽ സംഘടിപ്പിച്ച് വരാറുണ്ട്.
യു.എ.ഇ സഹിഷ്ണുതാ വർഷം ആഘോഷിക്കുന്ന വേളയിൽ ഇൗ ദൗത്യത്തിൽ തങ്ങളുടെ പങ്ക് നിർവഹിക്കാനാണ് ഇൗ തീരുമാനമെന്ന് ഗുരുദ്വാര ഗുരുനാനക് ദർബാർ ദുബൈ ചെയർമാൻ സുരീന്ദർ എസ്. കന്ദാരി പറഞ്ഞു. സിഖ് വിശ്വാസധാരയുടെ സ്ഥാപകനായ ഗുരുനാനകിെൻറ 550ാം ജൻമവാർഷികംകൂടിയാണ് 2019. ഗുരുദ്വാരയിലെ ഹാളിെൻറ ഒരു ഭാഗം നമസ്കാരത്തിനായി ഒരുക്കിവെക്കും.
ഈന്തപ്പഴം, പഴങ്ങൾ, പാനീയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന നോമ്പു തുറയും നമസ്കാരവും കഴിഞ്ഞെത്തുന്നവർക്ക് റൊട്ടിയും വെജിറ്റേറിയൻ കറികളും മധുരവും വിളമ്പും. ഗുരുദ്വാരയിൽ എല്ലാ ദിവസവും ഭക്ഷണ വിതരണം നടക്കുന്നുണ്ട്. റമദാനിൽ നോമ്പ് തുറക്ക് ശേഷം വിവിധ സമൂഹങ്ങളിൽ നിന്നുള്ളവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് പരസ്പരം മനസിലാക്കുവാനും ബഹുമാനിക്കുവാനും കൂടുതൽ സഹായകമാകുമെന്ന് കന്ദാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.