പ്രവാസികൾക്ക് വോട്ടവകാശം നിഷേധിക്കുന്ന രാഷ്ട്രീയക്കാർക്കും ഭരണക്കൂടങ്ങൾക്കും എതിരെ ഒറ്റക്കെട്ടാണ് ഷ ാര്‍ജയിലെ റോളയിലെ ഈ യുവാക്കള്‍. ജോലി കഴിഞ്ഞ് മുറിയിൽ വന്ന് വിശ്രമിക്കുകയും ആഹാരം കഴിച്ച് വീണ്ടും ജോലിക്ക് പോകുകയും ചെയ്യുന്നവരാണ് പ്രവാസികൾ. അവര്‍ക്ക് വോട്ടു കൊടുത്താലും കൊടുത്തില്ലെങ്കിലും ഒന്നുവരാനില്ല.
കിട്ടേണ്ട പിരിവ് കൃത്യസമയത്ത് തന്നെ കിട്ടുമെന്ന അബദ്ധ ധാരണയുടെ മികച്ച ഉദാഹരണമാണ് വോട്ടവകാശം നിഷേധിക്കൽ എന് ന് ഇവർ പറയുന്നു. പ്രവാസികളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാര്യമാണ് വിമാനയാത്രാ കൂലി വർധൻ. ഇൗ കാര്യത്തില്‍ ഒരു സര്‍ക്കാരും ഇടപെടുന്നില്ല.
ആഘോഷ സമയങ്ങളില്‍ നാട്ടില്‍ പോകുവാന്‍ ആഗ്രഹിക്കുന്ന ആർക്കും വലിയനിരക്കില്‍ ടിക്കറ്റ് എടുത്തുപോകുവാന്‍ കഴിയുന്നില്ല വിമാനക്കമ്പനികളുടെ കൊള്ളക്ക് അടിയന്തിര പരിഹാരം കാണണമെന്ന് മണ്ണാര്‍ക്കാട് സ്വദേശി സഹീര്‍. പ്രവാസികളുടെ കാര്യത്തില്‍ നാട്ടിലെ സര്‍ക്കാര്‍ എന്താണ് ചെയ്തത്. ഒരു കാര്യം പോലും നാട് ഭരിക്കുന്നവർക്ക് കാണിച്ചു തരാനില്ല. നാട്ടിലെ പല ജോലികള്‍ക്കും സര്‍ക്കാര്‍ സഹായവും പെന്‍ഷനും നല്‍കുബോള്‍ നാടിെൻറ വളര്‍ച്ചയില്‍ വളരെ പങ്ക് വഹിക്കുന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍ ഇല്ല. അത് പോലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോയി ഒരു ബിസിനസ് തുടങ്ങുവാന്‍ പോലും സര്‍ക്കാര്‍ ഒരു സഹായവും ചെയ്യുന്നില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ പല വാഗ്ദാനങ്ങളും നല്‍കും, അത് കഴിഞ്ഞാല്‍ എല്ലാ കാര്യവും വെള്ളത്തില്‍ വര വരച്ചപോലെയാണെന്ന് സൈദ് ഗുരുവായൂര്‍. അടുത്തകാലത്ത് യു.എ.ഇ സന്ദര്‍ശിക്കുകയും തൊഴിലാളികളെ കാണുകയും പ്രയാസങ്ങള്‍ നേരിട്ടു മനസിലാക്കുകയും ചെയ്ത രാഹുല്‍ഗാന്ധി പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഹുസൈന്‍ മൊഗ്രാല്‍ പറയുന്നു.
പ്രവാസികള്‍ക്ക് വോട്ട് വേണം. എന്നാല്‍ മാത്രമേ പ്രവാസികളുടെ വില നമ്മുടെ നാട്ടിലെ രാഷ്ര്ടീയ പാര്‍ട്ടികള്‍ക്ക് മനസിലാകൂ. പ്രവാസികളെക്കുറിച്ചു സംസാരിക്കുവാന്‍ എല്ലാവരും ഉണ്ട്, പക്ഷെ അവര്‍ക്കു വേണ്ടകാര്യങ്ങള്‍ ചെയ്യുവാന്‍ ആരുമില്ല. നമ്മുടെ നാടിെൻറ വളര്‍ച്ചയുടെ അടിസ്ഥാനം പ്രവാസികളുടെ പണമാണ്. ഭരണാധികാരികള്‍ക്കും മറ്റു നേതാക്കള്‍ക്കും ഇതു അറിയാമെങ്കലും അവര്‍ പ്രവാസികളെ കറിവേപ്പില പോലെയാണ് കാണുന്നത്. അവര്‍ക്കു പണത്തിനു ആവശ്യം വരുമ്പോള്‍ പ്രവാസികളെ വേണം. ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ ഒരു സഹായവും ഇല്ല. സര്‍ക്കാരിെൻറ കൈയില്‍ പ്രവാസികളെക്കുറിച്ചു കൃത്യമായ കണക്കുപോലും ഇല്ല. ഇവിടെയുള്ള സാംസ്കാരിക കാരുണ്യ സന്നദ്ധ സംഘടങ്ങള്‍ ചെയ്തു തരുന്ന സഹായം പോലും നാട്ടിലെ ഒരു സര്‍ക്കാരും പ്രവാസികള്‍ക്ക് ചെയ്തു തരുന്നില്ല.
ഇതിനൊക്കെ മാറ്റം വരുവാന്‍ എല്ലാപ്രവാസികള്‍ക്കും വോട്ടു വേണമെന്നാണ് മുഹ്സിന്‍ ഊരകം വേങ്ങരയുടെ വാദം. ഒരു വ്യക്തി ഇവിടെ മരിച്ചാല്‍ മൃതശരീരം നാട്ടില്‍ കൊണ്ടുപോകണമെങ്കില്‍ എത്ര കിലോ ഉണ്ട് എന്നു നോക്കിയാണ് നമ്മുടെ നാട്ടിലെ വിമാന കമ്പനികള്‍ വില ഇടുന്നത്. മറ്റ് രാജ്യങ്ങളിലുള്ള ഒരാള്‍ വിദേശത്ത് എവിടെയെങ്കിലും മരിച്ചാല്‍ മൃതശരീരം കൊണ്ടുപോകണമെങ്കില്‍ വിമാന ടിക്കറ്റ് വേണ്ട, കൂടെ ഒരാള്‍ക്ക് സൗജന്യമായി അനുഗമിക്കുകയും ചെയ്യാം. പ്രവാസികളുടെ ഓരോ റൂമിലും ഓരോ കമ്പനിയിലും ഒപ്പം ഉള്ളത് വ്യത്യസ്ത മതക്കാരാണ്. ഇവിടെ വര്‍ഗീയത ഇല്ല, ഓരോ വിശ്വാസിക്കും അവരുടെ ആചാരങ്ങള്‍ അനുഷ്ടിക്കാം, അതിനു പ്രശ്നം ഇല്ല. പക്ഷേ നമ്മുടെ നാട്ടില്‍ മതത്തിെൻറ പേര് പറഞ്ഞും വര്‍ഗീയത പരത്തി വോട്ട് പിടിക്കുന്നു. അതിനു ഒരു അറുതി വേണം. അതിനു വേണ്ടത് വര്‍ഗീയ അക്രമ രഹിത ഭരണമാണ്. ഇടതുപക്ഷചിന്താഗതിയുള്ളവര്‍ ഭരിക്കട്ടെ എന്നു പറയുന്നു മുനീര്‍ കരുനാഗപ്പള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.