ഷാർജ: വായനോത്സവത്തിൽ വിശാലമായ വേദിയാണ് കുട്ടികളുടെ പുസ്തകങ്ങൾക്ക് വേണ്ടി വരച് ച ഇലസ്ട്രേഷനുകൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ രണ്ട് ഇലസ്ട്രേഷനുകൾ ചുവർ ച ിത്രങ്ങളാക്കിയിട്ടുമുണ്ട്. ലോകത്തിെൻറ വ്യത്യസ്തമായ സാംസ്കാരിക പരിസരങ്ങളെ വൈവിധ്യത്തോടെയാണ് ഓരോ കലാകാരനും സമീപിച്ചിട്ടുള്ളത്. പ്രകൃതി, മനുഷ്യൻ, അന്തരീക്ഷം, കലാപം, പക, പ്രകൃതി ദുരന്തം, വന നശീകരണം, അറിവ് തുടങ്ങിയ നിരവധി വിഷങ്ങളാണ് ചിത്രങ്ങൾക്കുള്ളത്.
വായനോത്സവം മുന്നോട്ട് വെക്കുന്ന അറിവ് കണ്ടെത്തുക എന്ന ആശയത്തെ പ്രകൃതിയോട് ഇണക്കി ആവിഷിക്കരിച്ചിരിക്കുന്നത് ഇറാഖ് സ്വദേശിനി മഹാ താലിബാണ്. സാലി ആൻഡ് ദി അനിമൽസ് എന്ന ഇവരുടെ വര ജൈവീകതയെ അക്ഷരങ്ങളുമായി കോർത്തിണക്കുന്നുണ്ട്. പ്രകൃതി, മനുഷ്യൻ, മൃഗം, പുസ്തകം എന്ന വലിയ ആശയത്തെ വളരെ ലളിതമായും എന്നാൽ വലിയ അർത്ഥ തലങ്ങളോടെയുമാണ് മഹാ വരച്ചിരിക്കുന്നത്.
പാപ്പിറസ് ചെടിയിൽ നിന്ന് നിർമ്മിച്ച കടലാസിലൂടെയാണ് ലോകം അറിവുകൾ കണ്ടെത്തുന്നത്. അതു കൊണ്ട് അറിവ് എന്നതിെൻറ കേന്ദ്രം പ്രകൃതിയാണ്. ആ പ്രകൃതിയെ മറന്ന് അറിവുകൾ ഉപയോഗപ്പെടുത്തുന്നിടത്താണ് ദുരന്തങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്നാണ് മഹയുടെ വരകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.