ഷാര്‍ജ: മരുഭൂമിയില്‍ വാഹനങ്ങളുമായി ഉല്ലസിക്കാന്‍ വരുന്നവര്‍ പരിധി ലംഘിക്കുന്നത് മൂലം അപകടത്തില്‍പ്പെടുന്നത് പതിവായതോടെ, സുരക്ഷ മാനദണ്ഡങ്ങള്‍ പൊലീസ് ശക്തമാക്കി. അല്‍ ഫയാ, ബദായര്‍ മരുഭൂമികളില്‍ വ്യാഴാഴ്ച മുതലാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്. വാഹനങ്ങളുമായി വരുന്നവര്‍ ലൈസന്സുള്ളവരാണെന്ന് ഉറപ്പ് വരുത്തിയാണ് മരുഭൂമിയിലേക്ക് കടത്തി വിടുന്നത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. അപകടം കുറക്കാന്‍ കോണ്‍ക്രീറ്റ് മതിലുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി തലങ്ങും വിലങ്ങും ഓടുന്ന പ്രവണത ഒഴിവാക്കുകയും, അപകടം വിതക്കുന്ന ഭാഗത്തേക്ക് പോകുന്നത് ഇല്ലാതാവുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അറബ് പൗരന് ഓടിച്ച വാഹനം മലക്കം മറിഞ്ഞ് കത്തുകയും ഇയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.