അബൂദബി: ലോകചാമ്പ്യൻ ലൂയിസ് ഹാമിൽട്ടന് ഫോർമുല വൺ അബൂദബി ഗ്രാൻഡ് പ്രീയിൽ നാലാം കിരീടം. ഇതോടെ ഇൗ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ കീരീടം നേടുന്ന താരമെന്ന ബഹുമതിയും മെഴ്സിഡസ് ഡ്രൈവർ സ്വന്തമാക്കി. 2011, 2014, 2016 വർഷങ്ങളിലാണ് ഇതിനു മുമ്പ് ഹാമിൽട്ടൻ അബൂദബിയിൽ ജേതാവായത്. ഫെരാറിയുടെ സെബാസ്റ്റ്യൻ വെറ്റൽ രണ്ടാമതായും റെഡ്ബുളിെൻറ മാക്സ് വെസ്റ്റാപെൻ മൂന്നാമതായും ഫിനിഷ് ചെയ്തു. റിനോൾട്ടിെൻറ നികോ ഹൾകൻബർഗ് ഒന്നാമത്തെ ലാപിൽ ഹാസ്സിെൻറ റൊമൈൻ ഗ്രോഷനുമായി ഇടിച്ചുമറിഞ്ഞത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ജർമൻ താരം അൽപ നേരം കാറിൽ കുടുങ്ങിക്കിടന്നെങ്കിലും പരിക്കില്ല.മെഴ്സിഡസിെൻറ തന്നെ ഡ്രൈവറായ വാൾേട്ടറി ബോട്ടസ് ഹാമിൽട്ടനൊപ്പം വെച്ചുപിടിച്ചിരുന്നെങ്കിലും പിന്നീട് ബ്രേക്കിലെ പ്രശ്നം കാരണം വേഗം കുറക്കുകയായിരുന്നു. പിന്നീട് അഞ്ചാമതായാണ് ബോട്ടസ് ഫിനിഷ് ചെയ്തത്. റെഡ്ബുളിെൻറ ഡാനിയൽ റികിയാർേഡാക്കാണ് നാലാം സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.