ദുബൈ: കെ.എസ്.എഫ്.ഇ. പ്രവാസിചിട്ടിയുടെ ആദ്യ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു . ഷാർജ വിമാനത്താവള ജീവനക്കാരൻ പാലക്കാട് കള്ളിക്കാട് നീലങ്കാവിൽ അജീഷ് വർഗീസിനാണ് ആദ്യ ലേലം ലഭിച്ചത്. ധനമന്ത്രി തോമസ് ഐസക്ക് അജീഷിനെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. തന്റെ ആദ്യ ചിട്ടിത്തുകയായ 70,000 രൂപ കിഫ്ബിയിൽ നിക്ഷേപിക്കുകയാണെന്ന് അജീഷ് മന്ത്രിയെ അപ്പോൾതന്നെ അറിയിച്ചു. തീരദേശ ഹൈവേയുടെ നിർമാണത്തിനായി ഈ പണം ഉപയോഗിക്കാനാണ് അജീഷിന് താത്പര്യം. വരിസംഖ്യ സ്വീകരിച്ചുതുടങ്ങി ഒരുമാസം കൊണ്ട് 53 ചിട്ടികളിൽ മുഴുവൻ വരിക്കാരായെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു.
യു.എ.ഇയിൽ നിന്ന് മാത്രം രണ്ടായിരത്തിലധികം പേരാണ് ചേർന്നിട്ടുള്ളത്. വരിസംഖ്യയായി 2.42 കോടി രൂപ കിട്ടി. 77.2 ലക്ഷം രൂപ കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിച്ചു. ഇതിന് എട്ടുശതമാനംവരെ അധിക വരുമാനം ലഭിക്കും. ആദ്യ നാല് ചിട്ടികളുടെ ലേലമാണ് വെള്ളിയാഴ്ച നടന്നത്. തുടർന്നുള്ള ദിവസങ്ങളിലും ദിവസേന മൂന്നും -നാലും ചിട്ടികളുടെ ലേലം നടന്നുകൊണ്ടിരിക്കുകയാണ്. കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയിലൂടെ ഓൺലൈനായി പ്രവാസികൾക്ക് പണമടയ്ക്കാം. പുതുതായി ചിട്ടിയിൽ ചേരാൻ താത്പര്യമുള്ളവർക്ക് pravasi.ksfe.com എന്നീ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് +971 48189669, 91 471 6661888, +91 94470 97907(വാട്ട്സാപ്പ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.