ദുബൈ: ‘എനിക്ക് പണ്ടേ തോന്നിയതാ അവനത് ചെയ്യുമെന്ന്’ എന്ന ഡയലോഗ് കേൾക്കുേമ്പാഴൊക്കെ തോന്നാറില്ലെ അതങ്ങ് നേരത്തെ പറഞ്ഞാൽ ഇൗ പ്രശ്നമൊക്കെ ഒഴിവാക്കാനാവുമായിരുന്നുവെന്ന്. ഇൗ ചിന്ത യാഥാർത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് ദുബൈ പൊലീസ്. കുറ്റകൃത്യം മുൻകൂട്ടി കണ്ടെത്താനുള്ള കഴിവ് നേടാനാകുമെന്ന വിശ്വാസത്തിലാണവർ. 2031 ഒാടെ ഇത് സാധ്യമാകുമെന്ന് ദുബൈ പൊലീസിെൻറ നിർമിത ബുദ്ധി കേന്ദ്രം ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു.
നിർമിത ബുദ്ധിക്കുപുറമെ വിവര വിശകലനവും ഇതിനായി ഉപയോഗിക്കും. ദുബൈയിൽ നടക്കുന്ന 87 ാമത് ഇൻറർപോൾ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മാർട് പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തിയായിരിക്കും പദ്ധതി നടപ്പാക്കുക. െറാബോട്ടുകളും സ്വയം ഒാടുന്ന കാറുകളും മറ്റും ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുന്ന ദുബൈ പൊലീസിന് വാഹനാപകടങ്ങളും മറ്റ് കുറ്റകൃത്യങ്ങളും മുൻകൂട്ടിയറിയാനുള്ള കഴിവ് നേടാനാകുമെന്ന് അൽ റസൂഖി പ്രത്യാശ പ്രകടിപ്പിച്ചു. 173 രാജ്യങ്ങളിൽ നിന്നുള്ള 1300 പ്രതിനിധികളാണ് യോഗത്തിൽ പെങ്കടുക്കുന്നത്. ഇതിൽ 85 െപാലീസ് തലവൻമാരും 40 മന്ത്രിമാരും ഉൾപ്പെടും.
ഇൻറർപോളിെൻറ വിവരശേഖരത്തിെൻറ പ്രാധാന്യവും യോഗം ചർച്ച െചയ്തു. ഭീകരതക്കെതിരായ പോരാട്ടത്തിൽ നിർണായകമാവുക ഇൗ വിവരങ്ങളാെണന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 43,600 ഭീകരരുടെ വിവരങ്ങൾ ഇൻറപോളിെൻറ പക്കലുണ്ട്. അതിർത്തി കടന്നുള്ള ഭീകരവാദം ഇത്തരം വിവരശേഖരണം വലിയ തോതിൽ സഹായിക്കുന്നുമുണ്ട്. ദുബൈ പൊലീസിെൻറ അത്യാധുനിക സ്വിമ്മിങ് സ്യൂട്ടും യോഗത്തിൽ പ്രദർശിപ്പിച്ചു. സാധാരണ സ്യൂട്ടിനെക്കാൾ 70 ശതമാനം ഭാരം കുറഞ്ഞ ഇൗ സ്യൂട്ടിന് 10 കിലോ മാത്രമാണ് ഭാരം. വെള്ളത്തിനടിയിലൂടെ അതിവേഗം ലക്ഷ്യത്തിലെത്താൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഇത് സഹായിക്കും. 300 മീറ്റർ വരെ ആഴത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്താൻ കഴിയുന്ന അന്തർ വാഹിനിയും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.