ദുബൈ: മുടി വളരുവാൻ എന്തു പരീക്ഷണത്തിനും തയ്യാറായി നടക്കുന്ന മനുഷ്യരാണ് ഭൂരിഭാഗവും. എന്നാൽ പാമ്പിൻ തൈലം പരീക്ഷിച്ചു നോക്കാൻ ധൈര്യമുണ്ടാകുേമാ. ഇറാനിൽ നിന്ന് ഒരു കമ്പനിയാണ് ജൈവ-പ്രകൃതിദത്ത ഉൽപന്ന മേളയിൽ പാെമ്പണ്ണ- snake oil അവതരിപ്പിച്ചിരിക്കുന്നത്. മുടിയും മീശയും പുരികവും തഴച്ചു വളരുമെന്നാണ് അവകാശവാദം.
പാെമ്പണ്ണ മാത്രമല്ല, അട്ടയെ ഉപയോഗിച്ചും എണ്ണ തയ്യാറാക്കിയിട്ടുണ്ട് ഹിറുദിൻ എന്ന കമ്പനി. പുരാതന വൈദ്യശാസ്ത്ര പണ്ഡിതൻ അവിസന്ന വികസിപ്പിച്ചെടുത്ത പ്രയോഗ രീതിയാണ് അവലംഭിച്ചിരിക്കുന്നതെന്നാണ് അവകാശ വാദം. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന മിഡിൽ ഇൗസ്റ്റ് ഒാർഗാനിക് ആൻറ് നാച്ചുറൽ പ്രോഡക്ട് എക്സിബിഷനിലാണ് ഇത്. സൗന്ദര്യവർധക വസ്തുക്കളിൽ ആഫ്രിക്കയിൽ നിന്നുള്ള ഷിയാ ബട്ടറാണ് മേളയിലെ പ്രധാന ഉൽപന്നങ്ങളിലൊന്ന്.
തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന തേൻകുപ്പിയാണ് ഒരു കമ്പനിയുടെ തുരുപ്പ്ചീട്ട്. മലയാളി വീട്ടമ്മമാർ ഉൾപ്പെടെ നിരവധി പേരാണ് ആദ്യ ദിവസം തന്നെ മേള കാണാനെത്തിയത്. ഒാർഗാനിക് ഉൽപന്നങ്ങൾ ഉപയോഗിച്ച് സാനിയ എന്ന കുട്ടിഷെഫ് തയ്യാറാക്കുന്ന വിഭവങ്ങളും പ്രദർശനത്തിനെത്തുന്നവർക്കായി വിളമ്പുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ പരമ്പരാഗത ഉണക്കപ്പഴങ്ങളാണ് മറ്റൊരു വിശേഷം. ജൈവ ഉത്പന്ന ആവശ്യക്കാരുടെ എണ്ണത്തിൽ പ്രതിവർഷം 24 ശതമാനം വർധനവാണ് മധ്യ പൗരസ്ത്യമേഖയിലിപ്പോൾ . 200 കോടി ഡോളറിെൻറ ഇറക്കുമതിയാണ് ഇവിടെ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.