അബൂദബി: പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരുമായി ചർച്ച നടത്തി. ഒൗദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ചയാണ് ഇംറാൻ ഖാൻ യു.എ.ഇയിലെത്തിയത്. പാകിസ്താനുള്ള സാമ്പത്തിക സഹായ പാക്കേജുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഇംറാൻ ഖാെൻറ സന്ദർശനം. രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം യു.എ.ഇയിലെത്തുന്നത്.
അബൂദബിയിൽ പ്രസിഡൻഷ്യൽ പാലസിലാണ് പാക് പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കിയത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, ഉൗർജ^വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് അൽ മസ്റൂഇ, സഹമന്ത്രി ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബിർ തുടങ്ങിയവരും ഇംറാൻ ഖാനെ സ്വീകരിക്കാനെത്തിയിരുന്നു.
അബൂദബിയിൽനിന്ന് ദുബൈയിലെത്തിയ ഇംറാൻ ഖാൻ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ സന്ദർശിച്ചു. യു.എ.ഇയും പാകിസ്താനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തു.
സബീൽ പാലസിലൊരുക്കിയ സ്വീകരണത്തിൽ ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഇൗദ് ആൽ മക്തൂം, ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം ആൽ ഹാശിമി, സഹമന്ത്രി ഡോ. സുൽത്താൻ ബിൻ അഹ്മദ് സുൽത്താൻ ആൽ ജാബിർ, ദുബൈ േപ്രാേട്ടാകോൾ^ഹോസ്പിറ്റാലിറ്റി വകുപ്പ് ഡയറക്ടർ ജനറൽ ഖലീഫ സഇൗദ് സുലൈമാൻ, പാകിസ്താനിലെ യു.എ.ഇ സ്ഥാനപതി ഹമദ് ആൽ സആബി എന്നിവരും പെങ്കടുത്തു. പാക് വിദേശകാര്യ മന്ത്രി മഖ്ദൂം ഷാ മഹ്മൂദ് ഖുറേശി, ധനകാര്യമന്ത്രി അസദ് ഉമർ, പെട്രോളിയം മന്ത്രി ഗുലാം സർവർ ഖാൻ, ഉൗർജമന്ത്രി ഉമർ അയൂബ് ഖാൻ തുടങ്ങിയവരാണ് ഇമ്രാൻ ഖാെൻറ പ്രതിനിധി സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.