ഷാർജ: ശനിയാഴ്ച കൊടിയിറങ്ങിയ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വന്നു ചേർന്നത് 22.3 ലക്ഷം സന്ദർശകർ. സാമൂഹിക മാധ്യമങ്ങളിൽ 270 കോടി സാമൂഹിക മാധ്യമ പോസ്റ്റുകളും ഇടപെടലുകളും ഇൗ മേളയിലുണ്ടായി. 2.3 ലക്ഷം സ്കൂൾ വിദ്യാർഥികളും സന്ദർശകരിൽ ഉൾപ്പെടുന്നു.
ഇൻസ്റ്റാഗ്രാമിൽ 219,231,710, ട്വിറ്ററിൽ 1,513,215,412 ഫേസ്ബുക്കിൽ 1,013,000,112 എന്നിങ്ങനെയാണ് മേളയെക്കുറിച്ച് പോസ്റ്റുകൾക്ക് ലഭിച്ച പ്രതികരണം.
77 രാജ്യങ്ങളിൽ നിന്ന് 1874 പ്രസാധകരാണ് മേളയിൽ അണിനിരന്നത്. 16 ലക്ഷം തലക്കെട്ടുകളിലെ പുസ്തകങ്ങഹ പ്രദർശിപ്പിക്കപ്പെട്ടു. 1800 പരിപാടികളും വിവിധ വേദികളിലായി അരങ്ങേറി.
മേളയുടെ ചാലക ശക്തിയും രക്ഷാധികാരിയുമായ ഷാർജ ഭരണാധികാരി ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ച മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാരും സാമൂഹിക^സാംസ്കാരിക പ്രവർത്തകരും അണിനിരന്നിരുന്നു. മേളയുടെ അവസാന ദിവസം മന്ത്രിമാരായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി, ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി തുടങ്ങിയവരും എത്തിയിരുന്നു. ഒാരോ വർഷവും മേളയിൽ കൂടുതൽ പങ്കാളിത്തം ഉണ്ടാവുന്നത് അഭിമാനകരമാണെന്നും ഷാർയുടെ സാംസ്കാരിക മുന്നേറ്റത്തിെൻറ കരുത്താണിതു സൂചിപ്പിക്കുന്നതെന്നും ഷാർജ ബുക് അതോറിറ്റി ചെയർമാൻ അഹ്മദ് അൽ അമിരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.