അജ്മാന് : യു.എ.ഇ യില്‍ പ്രഖ്യാപിച്ച പൊതുമാപ്പിെൻറ ഭാഗമായി അനുവദിക്കുന്ന ആറുമാസത്തെ തൊഴിലന്വേഷക വിസക്കാര്‍ക്ക് രാജ്യത്തിനു പുറത്ത് പോയി അതേ വിസയില്‍ തിരികേ വരാന്‍ സൗകര്യം. യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. യു.എ.ഇ യില്‍ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പിെൻറ ഭാഗമായി രേഖകള്‍ ശരിയാക്കുന്ന പക്ഷം പുതിയ ജോലി അന്വേഷിക്കുന്നതിന് ആറു മാസത്തെ താല്കാലിക വിസ അനുവദിക്കുന്നുണ്ട്. തൊഴിലന്വേഷകരെ മാത്രം ലക്ഷ്യം വെച്ചാണ് ഈ വിസ അനുവദിക്കുന്നത്. തൊഴില്‍ വൈദഗ്ദ്യമുള്ളവര്‍ക്ക് ജോലി കണ്ടെത്തുന്നതിനോടൊപ്പം ഇഷടമുള്ള തൊഴില്‍ ദാതാവിനെ കണ്ടെത്താനും സൗകര്യം ചെയ്യുന്നുണ്ട്. ജോലി ലഭിക്കുന്ന പക്ഷം ഇവിടെ നിന്ന് തന്നെ പുതിയ വിസയിലേക്ക് മാറാനും കഴിയും.
ആഗസ്റ്റ് ഒന്നു മുതല്‍ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഡിസംബര്‍ ഒന്നുവരെ ദീര്‍ഘിപ്പിച്ചിരുന്നു. മൂന്നു മാസത്തെ കാലയളവിലും രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് തിരിക്കാൻ കഴിയാതിരുന്നവര്‍ക്ക് ഇത് ഏറെ അനുഗ്രഹമായി. പതിവ് പൊതുമാപ്പില്‍ നിന്നും വിത്യസ്തമായി ഇക്കുറി ആദ്യമായാണ് താമസ രേഖകള്‍ ശരിപ്പെടുത്തുന്നവര്ക്ക് ആറുമാസത്തെ വിസ അനുവദിക്കുന്ന നിയമം കൊണ്ടു വന്നത്. ആറുമാസത്തെതൊഴിലന്വേഷക വിസ ലഭിക്കുന്നവര്‍ കാലയളവിനുള്ളില്‍ രാജ്യത്തിനു പുറത്ത് പോയി വരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വിസ പാസ്പോര്ട്ടില് അടിക്കേണ്ടി വരും. തോഴിലവേഷക വിസ നേടിയവര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ നാട്ടില്‍ പോയാല്‍ വിസ നഷ്ടപ്പെടുമെന്ന വേവലാതിക്ക് ഇതോടെ അറുതിയാകും. പൊതുമാപ്പിെൻറ ഭാഗമായി കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടും സേവനം പ്രയോജനപ്പെടുത്താതിരിക്കുകയും അനധികൃതമായി താമസിക്കുകയും ചെയ്യുന്നവരെ പിടികൂടാന്‍ പഴുതടച്ച പരിശോധനയും ശക്തമായ നടപടിയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തന സജ്ജമായ 80080 എന്ന നമ്പറിലും ബന്ധപ്പെടാവുന്ന
താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.