ഷാര്‍ജ: അക്ഷരങ്ങള്‍ അങ്ങിനെയാണ്, അവയെ സ്നേഹിച്ച് കഴിഞ്ഞാല്‍ പിരിയാനാവില്ല. അക്ഷര കൂട്ടായ്മയോടൊത്ത് നിന്ന് അക്ഷരങ്ങളുടെ പൂരം കാണാനായി മാത്രം എത്തിരിക്കുകയാണ് അഡ്വ. ഫരീദാബാനുവും സിന്ധുല രഘുവും നാട്ടില്‍ നിന്ന്. പെരുന്നാളും ഓണവും ക്രിസ്മസുമൊക്കെ ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ മുഖത്ത് പ്രതിഫലിക്കുന്ന സന്തോഷമില്ലെ, അതിലേറെ തിളക്കമുണ്ട് രണ്ട് പേരുടെയും മുഖത്ത്. രണ്ട് പേരും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ആദ്യമായി എത്തുകയാണ്. സിന്ധുല രഘു തൊടുപുഴ ചിറ്റൂര്‍ സ്വദേശിയും മൃഗ സംരക്ഷണ വകുപ്പില്‍ ഉദ്യോഗസ്ഥയുമാണ്. ഫരീദാബാനു ചാവക്കാട് ചേറ്റുവ സ്വദേശിനിയും. ചാവക്കാട് കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. രണ്ട് പേര്‍ക്കും എഴുത്തും വായനയും ഇഷ്ടമാണ്. മുഖപുസ്തകത്തിലും മറ്റും കവിതകളും കുറിപ്പുകളും സ്ഥിരമായി എഴുതുന്ന കൂട്ടത്തിലുമാണ്.
പുസ്തകോത്സവത്തോടനുബന്ധിച്ച് ഇറങ്ങുന്ന ബുക്കിഷില്‍ രണ്ട് പേരും കവിതകള്‍ കുറിച്ചിട്ടുമുണ്ട്. മലയാളത്തിെൻറ തൂലികയാണ് പ്രവാസികളെന്നാണ് ഫരീദാബാനു പറയുന്നത്. സിന്ധുലയുടെ അഭിപ്രായവും മറിച്ചല്ല. അക്ഷരങ്ങളുടെ കഥ കേള്‍ക്കാന്‍ വന്ന രണ്ട് പേരും താമസിക്കുന്നതും ഒന്നിച്ചും തന്നെ. പുസ്തകോത്സവത്തിലെത്തിയാല് അക്ഷര കൂട്ടമെന്ന കുടുംബം ഒന്നാകെ കൂടെയുണ്ട്. ഫരീദാബാനുവിെൻറ മകള്‍ ഫറാ മുഹമ്മദ് റഷീദ് കഥ എഴുതും. മത്സരങ്ങളില്‍ പെങ്കടുക്കാറുമുണ്ട്. സിന്ധുലക്ക് രണ്ട് മക്കളുണ്ട് ആകാശ് രഘുവും ആനന്ദ് രഘുവും. ഒത്തിരി ആശിച്ചിരുന്നു രണ്ട് പേരും അക്ഷര പൂരം കാണാന്‍. വാക്കുകളുടെ കുടമാറ്റം കണ്ടപ്പോള്‍ ആഹ്ലാദം അലതല്ലുകയാണ്. അക്ഷകൂട്ടത്തോടൊപ്പം ചേര്‍ന്നിട്ട് രണ്ട് വര്‍ഷമായെങ്കിലും ആരെയും നേരില്‍ കണ്ടിട്ടില്ല. ഏറെ കാലത്തിന് ശേഷം കുടുംബത്തിലത്തെിയ സന്തോഷത്തിലാണ് തങ്ങളെന്ന് ഇരുവരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.