ദുബൈ: എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് ഗർഭിണിയായ യുവതിയുടെ യാത്ര മുടങ്ങി.
ഇന്നലെ വൈകീട്ട് അഞ്ചിന് ദുബൈയിൽ നിന്ന് കോഴിക്കോേട്ടക്ക് പോകേണ്ടിയിരുന്ന െഎ.എക്സ്346 വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത യുവതിയാണ് ദുരിതത്തിൽ പെട്ടത്. മേപ്പയൂർ സ്വദേശിയായ യുവതി മൂന്നു മണിയോടെ കുടുംബ സുഹൃത്തുക്കൾക്കൊപ്പം എയർപോർട്ടിൽ എത്തിയിരുന്നു. എന്നാൽ സാേങ്കതിക തകരാറു മൂലം വിമാനം വൈകി. ഏഴു മണിക്ക് പുറപ്പെടുമെന്നറിയിച്ചെങ്കിലും പിന്നെയും വൈകി.
അതിനിടെ ഇത്ര നേരം കാത്തിരുന്ന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായ യുവതിയെ വൈദ്യപരിശോധനക്കായി ടെർമിനൽ ഒന്നിലേക്ക് കൊണ്ടുപോയി. വിമാനം പുറപ്പെടാറായാൽ വിളിക്കാമെന്നറിയിച്ച് നമ്പർ വാങ്ങിയ ശേഷമാണ് ഇവരെ വൈദ്യപരിശോധനക്ക് അയച്ചത്. അവിടെ നിന്ന് മടങ്ങി വരുന്നതിനിടെ പുറപ്പെടുകയാണെന്നും ഇൗ വിമാനത്തിൽ യാത്ര സാധ്യമാവില്ല എന്നും അറിയിക്കുകയായിരുന്നു. പിന്നീട് 2.20 പുറപ്പെടുന്ന വിമാനത്തിൽ യാത്രാ സൗകര്യം നൽകി പ്രശ്നം പരിഹരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.