കണ്ണൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: കണ്ണൂർ ജില്ലയിലെ മാട്ടൂൽ സ്വദേശി ഹൃദയാഘാതം കാരണം അബൂദബിയിൽ നിര്യാതനായി. അബൂദബി ബർജീൽ ആശുപത്രിക്ക് സമീപത്തെ ഗ്രോസറിയിൽ ജോലി ചെയ്യുന്ന മാട്ടൂൽ സിദ്ദീഖാബാദ് സ്വദേശി കെ.വി. ഫാറൂഖ് (38) ആണ് മരിച്ചത്. ടി.വി. അബ്ദുൽ ഖാദർ ഹാജിയുടെയും കെ.വി. ഖദീജയുടെയും മകനാണ്. ഭാര്യ: ശമീല. മക്കൾ: മുഹമ്മദ് യാസീൻ, സുൽഫ, മുഹമ്മദ് ഫഹദി. സഹോദരങ്ങൾ: ഹബീബ, ത്വാഹിറ, സിദീഖ്, ത്വാഹ. അവധി കഴിഞ്ഞ് മൂന്ന് മാസം മുമ്പാണ് ഫാറൂഖ് നാട്ടിൽനിന്ന് അബൂദബിയിലെത്തിയത്.

അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഫാറൂഖിെൻറ നിര്യാണത്തിൽ അബൂദബി കണ്ണൂർ ജില്ല എസ്.വൈ.എസ്, എസ്.വൈ.എസ് അബൂദബി മാട്ടൂൽ സർക്കിൾ കമ്മിറ്റി, മൻശഅ അബൂദബി കമ്മിറ്റി എന്നിവ അനുശോചിച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.