ദുബൈ: ഒമാന്‍ അതിര്‍ത്തി കടന്നു വന്ന മഴ യു.എ.ഇയില്‍ തിമർത്തു പെയ്തു. സാധാരണ പെയ്യാതെ ന ില്‍ക്കുന്ന മഴമേഘങ്ങളിലേക്ക് വിമാനങ്ങള്‍ ഉപയോഗിച്ച് ഉപ്പുപരലുകള്‍ വിതറി മഴയ െ കൃത്രിമമായി മണ്ണിലേക്ക് ക്ഷണിക്കുകയാണ് പതിവ്. എന്നാല്‍ കിഴക്കന്‍ മാനം കറുത്താല്‍ ഉപ്പിലിടേണ്ട ആവശ്യമില്ല. ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനുമൊപ്പമെത്തിയാണ് കന ത്ത മഴയിൽ യു.എ.ഇയെ കുതിർത്തത്. രണ്ട് ദിവസമായി ഇടവിട്ട് ലഭിച്ച ചാറ്റല്‍ മഴക്കൊടുവില്‍ ശനിയാഴ്ച്ച ഉച്ചയോടെ ശക്തമായ മഴ പെയ്യുകയായിരുന്നു. ദുബൈയിലും അബൂദബിയിലും ഷാർജ, അൽ െഎൻ, അജ്മാൻ പ്രദേശങ്ങളിലും സാധാരണ രീതിയിൽ മഴ ലഭിച്ചു. എന്നാൽ റാസൽ ഖൈമയുടെ മലയോര മേഖലകളിൽ കനത്ത മഴയാണുണ്ടായത്. കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ നൂറുകണക്കിന് കാറുകൾ അകപ്പെട്ടു. ഒരു കാർ ഒഴുകിപ്പോയതായാണ് റിപ്പോർട്ട്. ശനിയാഴ്ച വൈകിട്ട് നാല് മണിവരെയുള്ള കണക്കനുസരിച്ച് 87.1 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്.
കാറ്റിെൻറയും ഇടിയുടെയും അകമ്പടിയോടെയെത്തിയ മഴ ജനജീവിതത്തെ ബാധിച്ചു. ഞായറാഴ്ച സ്കൂളുകൾക്ക് അവധി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വാഹന യാത്രക്കാര്‍ പ്രയാസപ്പെട്ടാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്. അല്‍ ജീര്, ഷാം, അല്‍ റംസ്, ജൂലാന്‍, മാമൂറ, അല്‍ നഖീല്‍, ഓള്‍ഡ് റാസല്‍ഖൈമ, ബറൈറാത്ത്, ദഹാന്‍, കറാന്, ദിഗ്ദാഗ, അദന്‍, അല്‍ഗൈല്‍, ജസീറ അല്‍ ഹംറ തുടങ്ങിയിടങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചു. മലനിരകളിലെ മഴ വാദികളില്‍ നീരൊഴുക്കിന് വഴിവെച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത് ഇവിടങ്ങളിലെ താമസക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. വെള്ളം നിറഞ്ഞ പ്രദേശങ്ങളിൽ അധികൃതർ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്് മഴ ഇന്നും തുടരുമെന്നും ഇൗ ആഴ്ച മുഴുവൻ മൂടിക്കെട്ടിയ അന്തരീക്ഷം തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചവരെ പ്രളയ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
തീരങ്ങളിലേക്കും മലനിരകളിലേക്കുമുള്ള വിനോദ യാത്രകള്‍ ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. വാഹന യാത്രികര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് ദുരന്തങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. മഴയിൽ നനഞ്ഞ റോഡുകൾ അപകടം സൃഷ്ടിക്കുമെന്നതിനാൽ ഡ്രൈവിങ്ങിൽ സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനില്‍ കനത്ത മഴ തുടരുന്നു. ഉച്ചതിരിഞ്ഞാണ് ചാറ്റലോടെ മഴ ആരംഭിച്ചത്. എന്നാല്‍ സന്ധ്യയോടെ മഴ കനക്കുകയായിരുന്നു. ചൂട് തുടങ്ങേണ്ട സമയമായെങ്കിലും തുടര്‍ച്ചയായുള്ള ഇടമഴ നല്ല ആശ്വാസമാണ് നല്‍കുന്നത്. ഉമ്മുല്ഖുവൈനിെൻറ എല്ലാ മേഖലകളിലും രാത്രിയിലും ശക്തമായിത്തന്നെ മഴ തുടരുന്നു. നല്ല ഇടിമുഴക്കവും അനുഭവപ്പെട്ടു. സുഗമമായ സഞ്ചാരത്തിന് വഴികളിലെ വെള്ളക്കെട്ട് തടസ്ഥമാകുന്നുണ്ട്. വിദേശ രാജ്യങ്ങളുടെ പാഠ്യപദ്ധതികല് പിന്തുടരുന്ന സ്കൂളുകള്‍ രണ്ടാഴ്ചത്തെ അവധിക്ക് ശേഷം നാളെയാണ് തുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.