യു.എൻ മനുഷ്യാവകാശ കൗൺസിലിൽ യു.എ.ഇ പ്രതിനിധി ജമാൽ അൽ മുശറഖ് സംസാരിക്കുന്നു
അബൂദബി: രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന നിരന്തര മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ശക്തമായി അപലപിച്ച് യു.എ.ഇ. കഴിഞ്ഞ 26 ദിവസമായി 2,000ത്തിലധികം ആക്രമണങ്ങൾ നടന്നതായി കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ യു.എ.ഇ പ്രതിനിധി ജമാൽ അൽ മുശറഖ് അറിയിച്ചു. ആക്രമണങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്‍റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും പ്രാദേശികവും ആഗോളവുമായ സുരക്ഷക്കും സ്ഥിരതക്കും വലിയ ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമാനത്താവളങ്ങൾ, താമസ മേഖലകൾ, എണ്ണശാലകൾ തുടങ്ങിയ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണങ്ങളിൽ 3 സൈനികരും 6 സാധാരണക്കാരും കൊല്ലപ്പെടുകയും 166 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹുർമുസ് ഉൾക്കടൽ ഉൾപ്പെടെയുള്ള പ്രധാന കടൽപാതകളെയും ആഗോള സാമ്പത്തിക മേഖലയെയും ആക്രമണങ്ങൾ ബാധിക്കുന്നുണ്ട് -അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്വാധീനവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ആഗോള വേദിയിൽ ആവർത്തിച്ചു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.