ഫുജൈറ: രണ്ട് ഭാര്യമാരെ ഒരു വീട്ടിൽ താമസിപ്പിക്കാനുള്ള ഭർത്താവിന്റെ ആവശ്യത്തിനെതിരെ യുവതി നൽകിയ പരാതിയിൽ അനുകൂലമായി വിധി പറഞ്ഞ് ഫുജൈറ അപ്പീൽ കോടതി.
മറ്റൊരു വിവാഹത്തിന് യുവതി സമ്മതിക്കണമെന്നാണ് ഭർത്താവിന്റെ ആവശ്യം. കൂടാതെ ഇരുവരേയും ഒരു വീട്ടിൽ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നും യുവതി പരാതിയിൽ ബോധിപ്പിച്ചു.
ഇത് തനിക്ക് മാനസികമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും കുടുംബത്തിന്റെ വൈകാരികമായ ക്ഷേമത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്നുവെന്നും യുവതി കോടതിയിൽ പറഞ്ഞു. തുടർന്ന് ഭർത്താവിന് അനുകൂലമായിരുന്ന ആദ്യവിധി അപ്പലറ്റ് കോടതി തിരുത്തുകയും യുവതിക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയുമായിരുന്നു.
ഇമാറാത്തുൽ യൗം ആണ് കഴിഞ്ഞ ദിവസം വാർത്ത പുറത്തുവിട്ടത്. യു.എ.ഇയുടെ ആർട്ടിക്ൾ 77 പ്രകാരം ഭർത്താവിന്റെ മറ്റൊരു ഇണയുമായി പങ്കിടാത്ത വീട്ടിൽ താമസിക്കാനുള്ള അവകാശം ഭാര്യക്കുണ്ടെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.