ദുബൈ: നാട്ടിലുള്ള കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും കാമുകീകാമുകൻമാരോടും യഥ േഷ്ടം സംസാരിക്കാനുള്ള മാർഗമായിരുന്നു ടോടോക്. സൗജന്യ ഒാഡിയോ, വിഡിയോ കാളിങ് സൗ കര്യമുണ്ടായിരുന്ന ടോടോക് കഴിഞ്ഞ ദിവസം ഗൂഗ്ൾ േപ്ല സ്റ്റോറിൽനിന്നും ആപ്പിൾ സ് റ്റോറിൽനിന്നും അപ്രത്യക്ഷമായിരുന്നു. ഇപ്പോഴിതാ, നിലവിലെ ഉപയോക്താക്കൾക്കും മുന്നറിയിപ്പുമായി േപ്ല സ്റ്റോർ എത്തിയിരിക്കുകയാണ്. ഇതിന് മറുപടിയുമായി ടോടോകും രംഗത്തിറങ്ങി.
‘നിങ്ങളുടെ എസ്.എം.എസ്, ഫോേട്ടാ, ഒാഡിയോ, റെക്കോഡിങ്സ്, കാൾ ഹിസ്റ്ററി തുടങ്ങിയ വ്യക്തി വിവരങ്ങൾ ടോടോക് ചോർത്തുന്നുവെന്നും അതിനാൽ ആപ് അൺ ഇൻസ്റ്റാൾ ചെയ്യണമെന്നുമാണ് ഉപഭോക്താക്കൾക്ക് േപ്ല സ്റ്റോർ നൽകിയ മുന്നറിയിപ്പ്. ഇത് വകവെക്കുന്നില്ലെങ്കിൽ ഉപയോഗിക്കാമെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു. ഇതോടെ നിരവധി ഉപഭോക്താക്കളാണ് ടോടോകിന് ബൈ പറഞ്ഞത്.
എന്നാൽ, ഇതൊന്നും വകവെക്കേണ്ടെന്നാണ് ടോ ടോകിെൻറ മറുപടി. ടോ ടോക് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിലും ഉപഭോക്താക്കൾക്കയക്കുന്ന മെസേജിലുമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ‘ഗൂഗിളിെൻറ മുന്നിറിയിപ്പ് അവഗണിക്കാം. േപ്ല സ്റ്റോറിൽനിന്ന് ആപ്പുകൾ താൽക്കാലികമായി നീക്കുേമ്പാൾ ഒാേട്ടാമാറ്റിക്കായി വരുന്ന മുന്നറിയിപ്പ് മെസേജ് മാത്രമാണിത്.
സാേങ്കതിക പ്രശ്നങ്ങൾ പരിഹരിച്ച് േപ്ല സ്റ്റോറിൽ ടോടോക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ടോടോക് സുരക്ഷിതമാണ്. ഞങ്ങളുടെ പ്രവർത്തനം സത്യസന്ധവും സുതാര്യവുമാണ്. സാംസങ്, വാവെയ്, ഷിഓമി, ഒാപ്പോ തുടങ്ങിയ ഫോണുകളുടെ കമ്പനി ആപ് സ്റ്റോറുകളിലും ഞങ്ങളുടെ വെബ്സൈറ്റിലും ടോടോക് ലഭിക്കും. ആപ് ഒഴിവാക്കിതിന് യുക്തിപൂർവമായ മറുപടി ലഭിച്ചിട്ടില്ല’ -അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മുമ്പും ആപ് സ്റ്റോറുകളിൽ നിന്ന് ടോടോക് ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.