ദുബൈ: 'സലാം ഫുട്ബാൾ'പുസ്തകത്തിൽ നിന്നുള്ള വരുമാനം സലാമിെൻറ ഗ്രാമമായ ചേന്ദമംഗലൂരിലെ ഫുട്ബാൾ മേഖലയിൽ തന്നെ ചെലവഴിക്കുമെന്ന് പുസ്തകത്തിെൻറ എഡിറ്റർ കെ.ടി. അബ്ദുറബ്ബ് പറഞ്ഞു. ചേന്ദമംഗലൂരിൽ നടന്ന 'സലാം ഫുട്ബാൾ'പ്രകാശന ചടങ്ങിനോടനുബന്ധിച്ച് അജ്മാനിൽ സംഘടിപ്പിച്ച 'സലാം ഫുട്ബാൾ'കേക്ക് കട്ടിങ്ങിനിടെയാണ് അബ്ദുറബ്ബ് ഇക്കാര്യം വ്യക്തമാക്കിയത്.
യു.എ.ഇയിലെ ഫിഫ റഫറി മുഹമ്മദ് ഒമർ അലി അൽ സഈദിയാണ് കേക്ക് മുറിച്ചു പ്രകാശനത്തിെൻറ ഭാഗമായത്. കേരളവുമായി അടുത്ത ബന്ധമുള്ള മുഹമ്മദ് ഒമർ അലി അൽ സഈദി നേരത്തേ ഇന്ത്യയിലും ഫുട്ബാൾ മത്സരങ്ങൾ നിയന്ത്രിക്കാൻ എത്തിയിരുന്നു. യു.എ.ഇയിലെ പുസ്തക വിതരണോദ്ഘാടനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോട് അനുബന്ധിച്ചു നടക്കും. അജ്മാൻ ഹാബിറ്റാറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ഷംസു സമാൻ, പി.എം. സാദിഖ്, മുഷ്താഖ്, സക്കീർ പൊറ്റശ്ശേരി, കബീർ പാലിയിൽ, ദിൽഷാദ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.