ദുബൈയിലെ സുസ്ഥിര മറൈൻ ഫയർസ്റ്റേഷൻ

കടലിൽ സുരക്ഷ ഉറപ്പാക്കാൻ സുസ്ഥിര മറൈൻ ഫയർസ്റ്റേഷൻ

ദുബൈ: ലോകത്തെ ആദ്യ സുസ്ഥിര മറൈൻ ഫയർസ്റ്റേഷൻ അവതരിപ്പിച്ച് ദുബൈ സിവിൽ ഡിഫൻസ് അതോറിറ്റി. കടലിൽ സംഭവിക്കുന്ന അത്യാഹിതങ്ങൾ അതിവേഗത്തിൽ പരിഹരിക്കുന്ന നൂതന സംവിധാനങ്ങളോടെയാണ് മറൈൻ ഫ്ലോട്ടിങ് ഫയർ സ്റ്റേഷന്‍റെ നിർമാണം. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഘടനയിൽ നിർമിച്ചതിനാൽ ഫ്ലോട്ടിങ് മറൈൻ ഫയർസ്റ്റേഷന് 70 ശതമാനത്തിലധികം നിർമാണച്ചെലവ് കുറവാണ്.16 അഗ്നിശമന സേനാംഗങ്ങളെ ഉൾക്കൊള്ളാൻ സ്റ്റേഷന് ശേഷിയുണ്ട്. മണിക്കൂറിൽ 11മൈൽ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ വേഗത്തിൽ ദുരന്ത സ്ഥലങ്ങളിൽ എത്താനും രക്ഷാപ്രവർത്തനത്തിലേർപ്പെടാനും കഴിയും.

കടലിൽ ഒഴുകി നടക്കുന്നതിനാൽ ഫ്ലോട്ടിങ് സ്റ്റേഷന് നിശ്ചിത സ്ഥലമാവശ്യമില്ല. ഇതുവഴി കാൺബൺ പുറന്തള്ളലും പരിസ്ഥിതി മലിനീകരണവും കുറക്കാനും സാധിക്കും. കടലിൽ സ്റ്റേഷന്‍റെ തന്ത്രപരമായ വിന്യാസം ദുബൈയിലെ സമുദ്ര, നാവിഗേഷൻ മേഖലകളിലുടനീളം സമഗ്ര സുരക്ഷയും നിരീക്ഷണവും സേവനവും ഉറപ്പാക്കും. കടലിലെ അപകടങ്ങൾക്ക് ദുബൈയുടെ പ്രതികരണശേഷി വർധിപ്പിക്കാനും കഴിയുമെന്ന് ദുബൈ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ റാശിദ് താനി അൽ മത്റൂഷി പറഞ്ഞു. സമുദ്ര ഗതാഗതരംഗത്ത് ദുബൈയുടെ സുരക്ഷ മേഖലകൾ വർധിപ്പിക്കാൻ ഫ്ലോട്ടിങ് സ്റ്റേഷനിലൂടെ സാധിച്ചു. ലക്ഷ്യസ്ഥാനത്തെത്താനെടുക്കുന്ന സമയം നാലു മിനിറ്റാക്കി കുറക്കാൻ കഴിയുന്നതോടൊപ്പം നാവികമേഖലയിലെ തീപ്പിടിത്തങ്ങളെ നേരിടാനുള്ള ശേഷി വർധിപ്പിക്കാനും കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Sustainable Marine Fire Station to ensure safety at sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.