അബൂദബി: പുതിയൊരു അധ്യയന വർഷത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് മുമ്പ് വിദ്യാർഥികളെ നവീനമായ അറിവുകളിലൂടെയും കളിയാവേശങ്ങളിലൂടെയും കലാപ്രവർത്തനങ്ങളിലൂടെയും കൈപിടിച്ച് നടത്തിച്ച് വേനലവധി ക്യാമ്പുകൾ.
അബൂദബിയിലെ പ്രമുഖ സംഘടനകളും ക്ലബുകളുമാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നത്. രണ്ടാഴ്ച മുതൽ മാസം വരെ നീളുന്ന ക്യാമ്പുകളിൽ അത്യൂത്സാഹത്തോടെയാണ് കുട്ടികൾ പെങ്കടുക്കുന്നത്.
അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിെൻറ (െഎ.എസ്.സി) ക്യാമ്പ് നടന്നുകൊണ്ടിരിക്കുകയാണ്. കേരള സോഷ്യൽ സെൻററിെൻറ ‘വേനൽത്തുമ്പികൾ ക്യാമ്പും മലയാളി സമാജത്തിെൻറ ‘അനുരാഗ് മെമ്മോറിയൽ സമ്മർ ക്യാമ്പും സമാപിച്ചത് ഇൗയിടെയാണ്. അബൂദബി ആംഡ് ഫോഴ്സസ് ഒാഫിസേഴ്സ് ക്ലബിൽ വിവിധ ഇൻഡോർ ഗെയിമുകൾ പരിചയപ്പെടാനും അവയിൽ പരിശീലനം നേടാനുമുള്ള ക്യാമ്പാണ് ഒരുക്കിയിരിക്കുന്നത്.
പുതുമയാർന്ന വേനൽക്കാല ക്യാമ്പാണ് ഇത്തവണ അബൂദബി െഎ.എസ്.സി സംഘടിപ്പിക്കുന്നത്. റോബോട്ടുകൾ, വിമാനങ്ങൾ, േഡ്രാണുകൾ, റോക്കറ്റുകൾ എന്നിവയുടെ സാേങ്കതിക വിദ്യകളും പ്രവർത്തന രീതികളും കുട്ടികളെ പഠിപ്പിക്കാനുദ്ദേശിച്ചുള്ളതാണ് ‘ഇവോൾവിങ് മൈൻഡ്സ്’ എന്ന പേരിലുള്ള ക്യാമ്പ്. റോബോട്ടിക്സ്, എയറോ ഡിസൈനിങ്, റോക്കറ്റ് ടെക്നോളജി, ഡ്രോൺ ഡിസൈനിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നത് തൃശൂർ സ്വദേശിയും അമേരിക്കയിലെ സ്റ്റേം എജുക്കേഷനിൽ പരിശീലകനുമായ എം.ആർ.കെ. മേനോനാണ്.
15 കുട്ടികളാണ് ക്യാമ്പിൽ പെങ്കടുക്കുന്നത്. വ്യാഴാഴ്ച സമാപിക്കും. വളരെ ആവേശത്തോടെയാണ് വിദ്യാർഥികൾ ക്യാമ്പ് ഉപയോഗപ്പെടുത്തുന്നതെന്ന് െഎ.എസ്.സി സാഹിത്യ വിഭാഗം സെക്രട്ടറിയും ക്യാമ്പ് കോഒാഡിനേറ്ററുമായ ജ്യോതിലാൽ ബാലൻ അറിയിച്ചു.
ആംഡ് ഫോഴ്സസ് ഒാഫിസേഴ്സ് ക്ലബിൽ ഫൂട്ബാൾ, ബൗളിങ്, സുമ്പ, നീന്തൽ, ഷൂട്ടിങ്, ആയോധന കലാകൾ, കരകൗശലം, ബാസ്കറ്റ് ബാൾ തുടങ്ങി നിരവധി കളികളിൽ പരിശീലനത്തിനായി ഫീസ് നൽകി രജിസ്റ്റർ ചെയ്യാം.
ഫീൽഡ് ട്രിപ്പുകളും കുട്ടികൾക്കായി ഒരുക്കുന്നുണ്ട്. കളിയുടെ ഇടവേളകളിൽ വിമ്രിക്കുേമ്പാൾ കാർട്ടൂണുകളും സിനിമകളും കാണാൻ തിയറ്ററും ഇവിടെ സജ്ജം. കുട്ടികളെ വീടുകളിൽനിന്ന് കൊണ്ടുപോകാനും വീടുകളിലെത്തിക്കാനുമുള്ള ഗതാഗത സൗകര്യവും ക്ലബ് ഒരുക്കിയിരിക്കുന്നു. ഭക്ഷണത്തിനായി റെസ്റ്റാറൻറും ക്ലബിലുണ്ട്. ജൂലൈ എട്ടിന് തുടങ്ങിയ ക്യാമ്പ് ആഗസ്റ്റ് ഒമ്പതിന് അവസാനിക്കും. അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പരിശീലനം.
മലയാളി സമാജം സംഘടിപ്പിച്ച ക്യാമ്പിൽ നൃത്തം, ചിത്രരചന, കരാെട്ട എന്നിവകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. പപ്പറ്റ് ഷോ അവതരിപ്പിച്ചു. സമാപന ദിവസം കേരളത്തിലെ ക്ഷേത്രോത്സവം തനിമ ചോരാതെ വിദ്യാർഥികൾ അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. ഒരു മാസം നീണ്ട കെ.എസ്.സി വേനൽത്തുമ്പി ക്യാമ്പിൽ കുട്ടികൾ വിവിധ കലാപരിപാടികളും പഠനപ്രവർത്തനങ്ങളും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.