അബൂദബി: സ്പെഷൽ ഒളിമ്പിക്സിൽ 50 സ്വർണം ഉൾപ്പെടെ ഇന്ത്യ 188 മെഡൽ കരസ്ഥമാക്കി. സ്വർണ ത്തിന് പുറമെ 63 വെള്ളിയും 75 വെങ്കലവുമാണ് ഇന്ത്യയുടെ മെഡൽപട്ടികയിലുള്ളത്. എന്നാൽ, മെ ഡൽനില പ്രകാരമുള്ള സ്ഥാനങ്ങൾ സംഘാടക സമിതി ഒൗദ്യോഗികമായി പ്രഖ്യാപിക്കുന്നില്ല.
ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് സ്പെഷൽ ഒളിമ്പിക്സ് ഭാരത് നാഷനൽ സ്പോർട്സ് ഡയറക്ടർ വിക്ടർ ആർ. വാസ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ഏഴ് വ്യക്തിഗത മത്സരങ്ങളിൽനിന്നാണ് ഇന്ത്യ ഇത്രയും മെഡലുകൾ കരസ്ഥമാക്കിയത്. അക്വാട്ടിക്സ്, അത്ലറ്റിക്സ്, സൈക്ലിങ്, ജുഡോ, ഭാേരാദ്വഹനം, റോളർ സ്കേറ്റിങ്, ടേബ്ൾ ടെന്നീസ് എന്നീ ഇനങ്ങളാണ് ഇന്ത്യയുടെ മെഡൽ പട്ടിക നിറച്ചത്. മലയാളികളായ ആര്യ, എ. രാഹുൽ, അപ്ലോണിയ എന്നിവരും ഇന്ത്യക്ക് വേണ്ടി മെഡൽ നേടി. 100, 200 മീറ്റർ ഒാട്ടത്തിൽ ആര്യ വെള്ളി നേടിയപ്പോൾ രാഹുൽ ഭാരോദ്വഹനത്തിൽ രണ്ടും അപ്ലോണിയ സൈക്ലിങ്ങിൽ ഒന്നും വെങ്കലം കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.