‘കാമ്പ് കാ ചാമ്പ്’ 18ാമത് സീസൺ വിജയികൾ

ഗാനാലാപന മത്സരം സംഘടിപ്പിച്ചു

ദുബൈ: വിവിധ തൊഴിൽ സമൂഹങ്ങളെ കോർത്തിണക്കി സംഘടിപ്പിക്കുന്ന ഗാനാലാപന മത്സരമായ ‘കാമ്പ് കാ ചാമ്പ്’ 18ാമത് സീസൺ ജനുവരി 19ന് ജബൽ അലിയിലെ നുസുൽ അക്കമഡേഷനിൽ നടന്നു. സിവിൽ ടെക്നീഷ്യനായ ബൽജീത്ത് കുമാർ ‘എ.എൽ.ഒ സിംഗർ ഓഫ് സീസൺ’ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സ്പ്രേപെയിന്‍ററായ പ്രതീക് കുമാർ സിങ്, എം.ബി. മുബാറക് അൻസാരി എന്നിവർ അന്താക്ഷരി മത്സരത്തിൽ വിജയികളായി.

രണ്ട് വിഭാഗങ്ങളിലായി വിജയികൾക്ക് 30,000 ദിർഹം വില വരുന്ന സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ തൊഴിൽ സമൂഹങ്ങളിൽ നിന്ന് മൂവായിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നതായി സംഘാടകർ അറിയിച്ചു. മൊത്തം ഒരു ലക്ഷം ദിർഹമിന്‍റെ സമ്മാനങ്ങളാണ് മത്സരാർഥികൾക്ക് നൽകിയത്.

തൊഴിലാളികൾക്കിടയിലെ സംഗീതപ്രതിഭകളെ കണ്ടെത്താനായി വർഷാവർഷം നടത്തുന്ന സംഗീതാലാപന മത്സരമാണ് കാമ്പ് കാ ചാമ്പ്. കഴിഞ്ഞ നവംബറിൽ ആരംഭിച്ച മത്സരത്തിലേക്കായി റാസൽഖൈമ, അജ്മാൻ, അബൂദബി എന്നീ എമിറേറ്റുകളിലായി നടത്തിയ 64ലധികം ഓഡിഷനുകൾ നടത്തിയിരുന്നു.

24 കമ്പനികളിൽ നിന്നാണ് രണ്ടായിരത്തിലധികം തൊഴിലാളികളാണ് ഓഡിഷനിൽ പങ്കെടുത്തത്. ഇവരിൽ നിന്നാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുത്തത്.

Tags:    
News Summary - singing competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.