ദുബൈ: 145 രാജ്യങ്ങളിൽനിന്നുള്ള 540 പൗരന്മാരെ വഹിച്ച് യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിൽ സഞ്ചരിച്ച എമിറേറ്റ്സ് വിമാനം ലാൻഡ് ചെയ്തത് മറ്റൊരു ഗിന്നസ് റെക്കോഡിലേക്ക്. ഏറ്റവും കൂടുതൽ രാജ്യക്കാരുമായി പറന്നു എന്ന ബഹുമതിയാണ് ഇൗ യാത്ര വഴി എമിറേറ്റ്സ് നേടിയത്. സഹിഷ്ണുത വർഷത്തിലെ ദേശീയദിനം പ്രമാണിച്ചാണ് ഇത്തരമൊരു ഉദ്യമം ദുബൈയുടെ വിമാനക്കമ്പനി മുന്നോട്ടുവെച്ചത്.
േലാകത്തിെൻറ എല്ലാ കോണുകളിൽനിന്നുമുള്ള മനുഷ്യർക്ക് സുരക്ഷിതമായും സന്തോഷേത്താടെയും ജീവിക്കാൻ കഴിയുന്ന കേന്ദ്രമാണ് എന്നത് യു.എ.ഇയുടെ ഏറ്റവും വലിയ അഭിമാനമാണെന്നും അതിെൻറ വിളംബരമാണ് ഇൗ യാത്രയെന്നും എമിറേറ്റ്സ് ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഇൗദ് ആൽ മക്തൂം പറഞ്ഞു.
മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെയും പ്രത്യേക ക്ഷണിതാക്കളെയും ഉൾക്കൊള്ളിച്ചാണ് ഇ.കെ 2019 വിമാനത്തിൽ സഞ്ചരിക്കാനുള്ള യാത്രക്കാരുടെ ലിസ്റ്റ് തയാറാക്കിയത്. ഇന്ത്യയിൽനിന്നുള്ള ക്ഷണിതാവായി ഇറം ഗ്രൂപ് ചെയർമാൻ ഡോ. സിദ്ദീഖ് അഹ്മദ് സഹിഷ്ണുതയുടെ ആഘോഷപ്പറക്കലിൽ പങ്കുചേർന്നു. സഹിഷ്ണുതയുടെയും സൗഹാർദത്തിെൻറയും മൂല്യങ്ങൾക്ക് ലോകത്തിനുതന്നെ മാതൃകയാണ് യു.എ.ഇയെന്നും സഹിഷ്ണുത വിളംബരം ചെയ്യുന്ന ഇൗ ചരിത്രയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും ഡോ. സിദ്ദീഖ് അഹ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.