ഷാര്‍ജ: കുടുംബങ്ങള്‍ക്ക് മാത്രം താമസിക്കുവാന്‍ നിജപ്പെടുത്തിയ മേഖലകളില്‍ ബാച്ച്ലര്മാര് താമസിക്കുന്നതിനെതിരെ ഷാർജ നഗരസഭ നടപടി കടുപ്പിച്ചു. 50 താമസ കെട്ടിടങ്ങളിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചതായി അധികൃതര്‍ പറഞ്ഞു. നസ്റിയ, മൈസലൂണ്‍, അല്‍നബ്ബ, അല്‍നഹ്ദ, അല്‍ മജാസ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. തൊഴിലാളികള്‍ക്ക് താമസിക്കുവാന്‍ ഷാര്‍ജ വ്യവസായ മേഖലയിലാണ് അനുമതിയുള്ളത്. ഇതിനുള്ള സൗകര്യവും വ്യവസായ മേഖലകളിലുണ്ട്. എന്നാല്‍ പലകമ്പനികളും കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളിലാണ് തൊഴിലാളികള്‍ക്കായ് താമസ സൗകര്യം ഒരുക്കുന്നത്. ഇത് നിയമലംഘനമാണെന്ന് വകുപ്പ് ഡയറക്ടര്‍ ഖലീഫ ബു ഗാനേം ആല് സുവൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.