ഷാര്‍ജ: ഷാര്‍ജ മുനിസിപ്പല്‍ കൗണ്‍സിലിലേക്കും സബ്-ഡിസ്ട്രിക്റ്റിലേക്കുമുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കൊണ്ട് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി ഉത്തരവ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച രാവിലെ നടന്ന അഡ്വൈസറി കൗണ്‍സില്‍ വിഭാഗത്തില്‍ കിരീടാവകാശിയും ഷാര്‍ജ എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല് ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
ഷാര്‍ജ സിറ്റി, ഖോര്ഫക്കാന്, കല്‍ബ, മദാം, ഹിസന്‍ അല്‍ ദിബ്ബ, ബത്താഈ, മലീഹ, ഹംറിയ, അല്‍ ദൈദ് തുടങ്ങി ഒന്‍പത് മുനിസപ്പല്‍ കൗണ്‍സിലിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒരു ചെയര്പേഴ്സന് അടക്കം 85 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക. രണ്ട് വര്‍ഷമാണ് കാലാ
വധി.
ഇതിനുള്ളില്‍ അതത് മേഖലയില്‍ അടിസ്ഥാന വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അംഗങ്ങള്‍ ശ്രദ്ധചെലുത്തുകയും വികസനം ത്വരിത ഗതിയില്‍ നടപ്പിലാക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുകയും വേണം. കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കുവാന്‍ അംഗങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് സുല്‍ത്താന്‍ പറഞ്ഞു. അംഗങ്ങളില്‍ പകുതി പേരെ ഞാനായിരിക്കും തെരഞ്ഞെടുക്കുക. തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ നമ്മളില്‍ വന്ന് ചേരുന്നത് വലിയ ഉത്തരവാദിത്വമാണ്. അത് ലംഘിക്കപ്പെട്ടാല്‍ നാളെ ദൈവസന്നിധിയില്‍ ഉത്തരം പറയേണ്ടിവരും സുല്‍ത്താന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.