ധാരണാപത്രം ഒപ്പുവെച്ച ചടങ്ങിൽ പങ്കെടുത്ത ഇരുസ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥർ

ശാസ്ത്രീയ ഗവേഷണവും നവീകരണവും; ജി.ഡി.ആർ.എയും ട്രെൻഡ്സ് റിസർച്ച് ആൻഡ് അഡ്വൈസറിയും ധാരണയിൽ

ദുബൈ: നവീകരണത്തെയും ശാസ്ത്രീയ ഗവേഷണത്തെയും ശക്തിപ്പെടുത്തുന്നതിനായി ദുബൈ ഇമിഗ്രേഷനും ട്രെൻഡ്സ് റിസർച്ച് ആൻഡ് അഡ്വൈസറിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. വൈദഗ്ധ്യങ്ങൾ കൈമാറുന്നതിനും ഭാവി വികസനങ്ങൾക്കനുസരിച്ച് അറിവ് അധിഷ്ഠിതമായ പദ്ധതികൾക്ക് സഹായകമാകുന്നതിനും ലക്ഷ്യമിട്ടുള്ള ഈ കരാർ ഇരുസ്ഥാപനങ്ങൾക്കുമിടയിലെ തന്ത്രപരമായ സഹകരണത്തിന് വഴിയൊരുക്കും.

ഗവേഷണ-വിജ്ഞാന സഹകരണത്തിലും സംയുക്ത പരിശീലന പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ധാരണാപത്രം, ഫീൽഡ് പഠനങ്ങൾ വഴി സാമൂഹികവും നയപരവുമായ വിഷയങ്ങളിൽ ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുന്നതിനായി രൂപപ്പെടുത്തിയതാണ്. ദുബൈ ഇമിഗ്രേഷൻ ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയും ട്രെൻഡ്സ് റിസർച്ച് സി.ഇ.ഒ ഡോ. മുഹമ്മദ് അബ്ദുള്ള അൽ അലിയുമാണ് എം.ഒയുവിൽ ഒപ്പുവെച്ചത്. ദുബൈ ഇമിഗ്രേഷന്‍റെ മുഖ്യ ഓഫീസിൽ നടന്ന ചടങ്ങിൽ ഇരു സ്ഥാപനങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

‘അറിവിലും നൂതനത്വത്തിലും അധിഷ്ഠിതമായ ഖ്യാതിക്ക് ട്രെൻഡ്സുമായുള്ള സഹകരണം കരുത്ത് നൽകും.ദുബൈയുടെ ആഗോള നില മെച്ചപ്പെടുത്തുന്നതിൽ, അറിവ് ആധാരമാക്കിയ പങ്കാളിത്തം നിർണായകമാണ്’- ലഫ്. ജനറൽ അൽ മർറി പറഞ്ഞു. ട്രെൻഡ്സ് റിസർച്ചുമായി ഒപ്പുവെച്ച ധാരണാപത്രം വകുപ്പിന്‍റെ ദീര്‍ഘകാല ശ്രമങ്ങൾക്ക് അർത്ഥവത്തായ സംയോജനം ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Scientific research and innovation; G.D.R.A. and Trends Research and Advisory in Dharana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.