ദുബൈ: സർഗവാസനയുള്ളവർ അങ്ങനെയാണ് എഴുതാൻ മാത്രമല്ല എഴുതിക്കാനും പ്രത്യേക കഴിവുണ്ടായിരിക്കും. അത്തരം പ്രതിഭകൾ പരസ്പരം ചേരുേമ്പാൾ അത്യുജ്വല കൃതികൾ പിറക്കുകയും ചെയ്യും. എം.ടിയും. എൻ.പി. മുഹമ്മദും ചേർന്ന അറബിപ്പൊന്നും കെ.എൽ. മോഹനവർമ്മയും മാധവിക്കുട്ടിയും ഒന്നിച്ച അമാവാസിയുമൊക്കെ ഒാർക്കാം. പേക്ഷ അതിലും കൗതുകകരമായ കാര്യങ്ങളാണ് ഷാർജ പുസ്തകോൽസവത്തിൽ ഒരു കഥാകാരിയും വീട്ടമ്മയും കണ്ടുമുട്ടിയപ്പോൾ സംഭവിച്ചത്. രണ്ട് വർഷം മുമ്പായിരുന്നു ആ കണ്ടുമുട്ടൽ. മുേട്ടാളം മുടിയുള്ള വീട്ടമ്മയെ കഥാകാരിയും പണ്ടുമുതലേ വായിക്കാറുള്ള കഥാകാരിയെ വീട്ടമ്മയും കണ്ണുവെച്ചു. മടിച്ചുമടിച്ചു മിണ്ടിത്തുടങ്ങിയവർ അതിവേഗം കൂട്ടുകാരായി.
കനവും കഥകളും പറഞ്ഞിരുന്നപ്പോൾ കഥാകാരിക്ക് കാര്യം പിടികിട്ടി. കൂടെയിരിക്കുന്നത് അത്ര നിസാരക്കാരിയല്ല, ഉള്ളിൽ അൽപം തീപ്പൊരിയൊക്കെയുണ്ട്. മലയാളിയുടെ പ്രിയപ്പെട്ട സാഹിത്യകാരി കെ.പി. സുധീരയായിരുന്നു ആ കഥാകാരി. വീട്ടമ്മ യു.എ.ഇയുടെ സാംസ്ക്കാരിക പരിപാടികളിലെ നിറസാന്നിധ്യം ഉഷ ചന്ദ്രനും. 2016 ലെ ഷാർജ പുസ്തകോൽസവത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്. 1979 ൽ യു.എ.ഇയിലെത്തിയതാണ് ഭർത്താവ് പൊൻകുന്നം ചിറക്കടവ് സ്വദേശി ചന്ദ്രൻ രാമകൃഷ്ണൻ നായർ അൽ നാസർ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ദുബൈയുടെ വളർച്ച കൺമുന്നിൽ കണ്ട ഉഷ 2004 ൽ വിശ്രമ ജീവിതത്തിലേക്ക് കടന്നു. അതുവരെ പികോ മിഡിൽഇൗസ്റ്റ് അടക്കം 20 ഒാളം കമ്പനികളിൽ ജോലി ചെയ്തു. മനസിൽ കിടന്നു വിങ്ങിയ മണലാര്യണ്യത്തിലെ ആദ്യകാല ജീവിതാനുഭവങ്ങൾ കുത്തിക്കുറിക്കാൻ തുടങ്ങിയത് 2004 ൽ ആണ്. കുട്ടിക്കാലം മുതലുള്ള വായനാശീലം ഇൗ കുറിപ്പുകളെ കഥകളുടെ സ്വഭാവത്തിലേക്ക് എത്തിച്ചു. ആറ് മാസംകൊണ്ട് പൂർത്തിയായ രചന ഉഷ പെട്ടിയിൽ വെച്ചു പൂട്ടി.
സൗഹൃദ സംഭാഷണത്തിനിടെ ഇൗ വിവരം അറിഞ്ഞ കെ.പി. സുധീരക്ക് ഉൽസാഹമായി. അവരുടെ പ്രചോദനത്തിൽ കുറിപ്പുകൾ നിരവധി അധ്യായങ്ങളുള്ള േനാവലായി മാറി. കാൽപനികതയുടെ സൗന്ദര്യത്തിന് പകരം പരുക്കൻ യാഥാർത്ഥ്യങ്ങളുടെ പൊള്ളലായിരുന്നു ഇത് നിറയെ. വേദനയും സാന്ത്വനവും ചൂടും തണുപ്പും പോലെ അനുഭവപ്പെടുന്ന നോവലിന് ‘ഗ്രീഷ്മതാപം’ എന്നാണ് പേരിട്ടത്. 2017 ലെ ഷാർജ പുസ്തകോൽസവത്തിൽ കെ.പി. സുധീര തന്നെ പ്രകാശനവും ചെയ്തു. 95 കളിൽ കവിതകൾ എഴുതാറുണ്ടെങ്കിലും പുറംലോകത്തെ കാണിച്ചിരുന്നില്ല. പിന്നീട് സമൂഹ മാധ്യമങ്ങളിലേക്ക് എഴുത്ത് മാറ്റി. കോഴിക്കോട് നടന്ന ചടങ്ങിൽ ഉഷയുടെ നോവലിന് ലഭിച്ച അവാർഡ് ഏറ്റുവാങ്ങാനുള്ള നിയോഗവും സുധീരക്കായിരുന്നു. ഇക്കുറിയും പുസ്തകോൽസവത്തിലെ കൂട്ടുകാരികൾ ഷാർജ മേളയിലുണ്ടാവും. കെ.പി.സുധീരയുടെ നാലും ഉഷ ചന്ദ്രെൻറ ഒന്നും പുസ്തകങ്ങൾ ഇക്കുറി പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.