അബൂദബി: അന്താരാഷ്ട്ര പ്രതിരോധ എക്സിബിഷനും (െഎഡക്സ്) നാവിക പ്രതിരോധ എക്സി ബിഷനും (നവ്ഡെക്സ്) ഫെബ്രുവരി 17 മുതൽ 21 വരെ അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ നടക് കും. ഒാരോ വർഷവും പങ്കാളിത്തം വർധിച്ചു വരുന്ന പ്രദർശനത്തിെൻറ രജത ജൂബിലിയാണ് ഇ ത്തവണ. പ്രദർശനത്തിെൻറ ഭാഗമായി ഫെബ്രുവരി 14 മുതൽ 16 വരെ അബൂദബി എമിറേറ്റ്സ് പാലസ് ഹോട്ടലിൽ അന്താരാഷ്ട്ര പ്രതിരോധ സമ്മേളനം നടക്കും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 1200ലധികം വിദഗ്ധർ സമ്മേളനത്തിൽ പെങ്കടുക്കും. സാേങ്കതികവിദ്യ, ശാസ്ത്രം, നാലാം വ്യവസായ വിപ്ലപവം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
170ലധികം തദ്ദേശീയ കമ്പനികൾ ഇത്തവണത്തെ പ്രദർശനത്തിൽ പെങ്കടുക്കുമെന്ന് െഎഡക്സ്^നവ്ഡെകസ് ഉന്നത സംഘാടക സമിതി ചെയർമാൻ സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് ഫാരിസ് ഖലഫ് ആൽ മസ്റൂഇ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 25 വർഷം കൊണ്ട് പ്രദർശനത്തിലെ പ്രദർശകരുടെ എണ്ണം വർധിച്ചത് 400 ശതമാനമാണെന്ന് ഉന്നത സംഘാടക സമിതി ഡെപ്യൂട്ടി ചെയർമാൻ മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് ഇസ്ഹാഖ് സാലിഹ് ആൽ ബലൂഷി വ്യക്തമാക്കി. പെങ്കടുക്കുന്ന രാജ്യങ്ങൾ 250 ശതമാനവും സന്ദർശകർ 500 ശതമാനവും വർധിച്ചു. 1993ൽ ആദ്യ പ്രദർശനത്തിന് ഒരുക്കിയ സ്ഥലസൗകര്യത്തേക്കാൾ 900 ശതമാനം കൂടുതലാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൊത്തം 168,000 ചതുരശ്രമീറ്ററിലാണ് പ്രദർശനം ഒരുക്കുന്നത്. 2017നെ അപേക്ഷിച്ച് 26 ശതമാനം കൂടുതലാണിത്. പ്രദർശകരുടെ എണ്ണത്തിൽ 2017നെ അപേക്ഷിച്ച് ആറ് ശതമാനം വർധയുണ്ടായി. 1310 കമ്പനികളാണ് ഇത്തവണ പ്രദർശനത്തിന് എത്തുന്നത്. ഇതിൽ 85 ശതമാനവും അന്താരാഷ്ട്ര കമ്പനികളാണ്.
57 രാജ്യങ്ങളിലെ കമ്പനികളായിരുന്നു 2017ലെ പ്രദർശനത്തിൽ പെങ്കടുത്തിരുന്നത്. ഇത്തവണ 62 രാജ്യങ്ങളിൽനിന്നുള്ള കമ്പനികളുണ്ട്. പെങ്കടുക്കുന്ന സൈനിക യൂനിറ്റുകളുടെ എണ്ണം 66 ശതമാനം വർധിക്കും. 15 രാജ്യങ്ങളിൽനിന്നുള്ള 20 സൈനിക യൂനിറ്റുകളാണ് പ്രദർശനത്തിൽ പെങ്കടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.