ദുബൈ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാന സർവീസിെൻറ രണ്ടാം ഘട്ടം ശനിയാഴ്ച ആരംഭിക്കും. 23 വരെ നീളുന്ന ഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് 36 സർവീസാണ് ഇന്ത്യയിലേക്ക് നടത്തുന്നത്. ഇതിൽ 34ഉം ഗൾഫിൽ നിന്നാണ്. കേരളത്തിലേക്ക് മാത്രം എയർ ഇന്ത്യ എക്സ്പ്രസിെൻറ 26 വിമാനങ്ങൾ പറക്കും. ഗൾഫിന് പുറമെ മലേഷ്യയിലെ ക്വലാലംപൂരിൽ നിന്നാണ് രണ്ട് വിമാനങ്ങൾ സർവീസ് നടത്തുന്നത്.
ആദ്യ ദിവസമായ ശനിയാഴ്ചത്തെ മൂന്ന് സർവീസുകളും യു.എ.ഇയിൽ നിന്നാണ്. യു.എ.ഇ സമയം ഉച്ചക്ക് ഒന്നിന് ദുബൈ-കൊച്ചി, വൈകുന്നേരം അഞ്ചിന് അബൂദബി-തിരുവനന്തപുരം, ആറിന് അബൂദബി -കൊച്ചി വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഒാരോ വിമാനത്തിലും പരമാവധി 180 യാത്രക്കാർ ഉണ്ടാവും. രണ്ടാം ഘട്ടത്തിൽ യു.എ.ഇയിൽ നിന്ന് മാത്രം 12 സർവീസുകളുണ്ട്. നേരത്തെ ആറെണ്ണമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കൂടുതൽ സർവീസുകൾ ഉൾപെടുത്തിയ ഷെഡ്യൂൾ എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിക്കുകയായിരുന്നു.
മെയ് 16നുള്ള സർവീസ്: ദുബൈ-കൊച്ചി, അബൂദബി-തിരുവനന്തപുരം, അബൂദബി-കോഴിക്കോട് എന്നിവയാണ്.
ഒമാനിൽ നിന്നുള്ള രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം നാളെ ഉച്ചക്ക് 1.15ന് പുറപ്പെട്ട് വൈകുന്നേരം 6.35ന് തിരുവനന്തപുരത്ത് എത്തും. എയർഇന്ത്യ എക്സ്പ്രസിെൻറ ഷെഡ്യൂൾ പ്രകാരം ഒമാനിൽ നിന്ന് നേരത്തേ പ്രഖ്യാപിച്ച നാലെണ്ണത്തിന് ഒപ്പം രണ്ട് സർവീസുകൾ കൂടി കേരളത്തിലേക്ക് അധികമായി ഉണ്ട്.മെയ് 21 ന് കോഴിക്കോടിനും മെയ് 23 ന് തിരുവനന്തപുരത്തേക്കുമാണ് അധിക സർവീസ്. 20ന് സലാല-കോഴിക്കോട്, 22ന് മസ്കത്ത്- കണ്ണൂർ 23ന് മസ്കത്ത്-കൊച്ചി എന്നിങ്ങനെയാണ് മറ്റ് വിമാനങ്ങൾ.
ഖത്തറിൽ നിന്ന് മേയ് 19ന് കണ്ണൂരിലേക്കും വിമാനം ഏർപ്പെടുത്തി. മേയ് 18ന് കോഴിക്കോട്ടേക്കും 21ന് കൊച്ചിയിലേക്കുമാണ് മറ്റ് വിമാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.