ദുബൈ: കായിക ലോകത്ത് ഇമാറാത്തി പരിശീലകരെ വളർത്തിക്കൊണ്ടുവരാൻ ലക്ഷ്യമിട്ട് ദുബൈ സ്പോർട്സ് കൗൺസിൽ പദ്ധതിയിടുന്നു.വോളിബാൾ, ബാസ്കറ്റ്ബാൾ, ഹാൻഡ്ബാൾ എന്നിവയിലേക്ക് പരിശീലകരുടെ എലൈറ്റ് പാനലുണ്ടാക്കാനാണ് ആലോചന. ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശ പ്രകാരമാണ് 'ഇമാറാത്തി കോച്ചസ് െഡവലപ്മെൻറ് പ്രോഗ്രാം' സംഘടിപ്പിക്കുന്നത്.
എല്ലാ സർക്കാർ ക്ലബ്ബുകളും ഇമാറാത്തികളെ അസിസ്റ്റൻറ് പരിശീലകരായി നിയമിക്കണമെന്ന് ചൂണ്ടിക്കാണിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എല്ലാ ക്ലബുകളുടെയും പ്രധാന ടീമുകളുടെ സഹപരിശീലകരായാണ് യു.എ.ഇ പൗരൻമാരെ നിയമിക്കേണ്ടത്. ഇതിനായുള്ള റിക്രൂട്ട്മെൻറ് അടിയന്തരമായി നടത്തണമെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു. ഇമാറാത്തി പരിശീലകരെ കണ്ടെത്തുന്നതിനായി സ്പോർട്സ് കൗൺസിൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ വാസൽ, അൽ നാസർ, ഷബാബ് അൽ അഹ്ലി ദുബൈ, ഷബാബ് അൽ അഹ്ലി ഹത്ത എന്നിവിടങ്ങളിലായി ശിൽപശാലകളും സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത പരിശീലകർക്ക് പ്രോ ലൈസൻസ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.