ഷാർജ: പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷയിലുണ്ടായ ക്രമാതീതമായ വര്‍ധന പിണറായി സര്‍ക്കാരില്‍ പ്രവാസികള്‍ക്കുള്ള വര്‍ധിച്ച ആത്മവിശ്വാസമാണ് കാണിക്കുന്നതെന്ന് ദേശാഭിമാനി ഫോറം യു.എ.ഇ കണ്‍വീനര്‍ കെ. എല്‍. ഗോപി അഭിപ്രായപ്പെട്ടു. ദേശാഭിമാനി ഫോറത്തിന്റെ നേതൃത്വത്തില്‍ തിരിച്ചറിയല്‍ കാര്‍ഡിെൻറ ഒന്നാംഘട്ട വിതരണ ഉത്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി പ്രവാസികള്‍, തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചു പോയിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് പ്രാധാന്യമേറെയാണ്. തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷാ ഫോറങ്ങൾ സ്വീകരിക്കുന്നതിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഒാൺലൈനിലും അപേക്ഷിക്കാം.
പ്രവാസി സംഘടനകളും മറ്റും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി ഏറ്റെടുത്തതിനാലാണ് അപേക്ഷകൾ വർധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കെ എല്‍. ഗോപി പ്രവാസിയായ ഉമ്മറിന് കാര്‍ഡ് കൈമാറി വിതരണ ഉദ്ഘാടനം നിർവഹിച്ചു.
പ്രദീപ് തോപ്പിൽ, സുരേന്ദ്രൻ വേങ്ങര, മനോജ്, സുരേന്ദ്രന്‍ കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. പി. കെ. ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ രൂപേഷ് രാജ് സ്വാഗതവും സുരേഷ് ചേലക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.