അബൂദബി: യു.എ.ഇ തലസ്ഥാനമായ അബൂദബി ആസ്ഥാനമായി മുസ്ലിം ന്യൂനപക്ഷ ആഗോള സമിതി രൂപവത്കരിച്ചു. വിവിധ രാജ്യങ്ങളിലെ മുസ്ലിം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് അബൂദബിയിൽ സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തെ കുറിച്ച് വിശദീകരിക്കാൻ സംഘാടക സമിതി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മേയ് എട്ട്, ഒമ്പത് തീയതികളിലാണ് സമ്മേളനം. 140 രാജ്യങ്ങളിൽനിന്ന് 500ലധികം പ്രതിനിധികൾ പെങ്കടുക്കും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ പ്രമുഖ മുസ്ലിം വ്യക്തികളുെടയും സംഘടനകളുടെയും അഭ്യർഥന മാനിച്ചാണ് മുസ്ലിം ന്യൂനപക്ഷ ആഗോള സമിതി രൂപവത്കരിച്ചതെന്ന് സംഘാടക സമിതി അറിയിച്ചു. മുസ്ലിം കൗൺസിൽ ഒാഫ് എൽഡേഴ്സ് ആണ് സമ്മേളനത്തിെൻറ സംഘാടകർ.
ലോക രാജ്യങ്ങളിൽ മുസ്ലിം ന്യൂനപക്ഷം അനുഭവിക്കുന്ന പാർശ്വവത്കരണവും അവകാശനിഷേധവും ചർച്ച ചെയ്യാനും പരിഹാരം നിർദേശിക്കാനുമുള്ള വേദിയായിരിക്കും സമ്മേളനമെന്ന് സമ്മേളന ചെയർമാൻ ഡോ. അലി ആൽ നുെഎമി പറഞ്ഞു. ലോകരാജ്യങ്ങളിലെ മുസ്ലിംകൾ സേവനങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലെല്ലാം വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും അവരവരുടെ സമൂഹവുമായി േചർന്നുപോവുക എന്നതാണ് അവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അവരവരുടെ സമൂഹവുമായി ഇഴുകിച്ചേരാൻ മുസ്ലിംകളെ സഹായിക്കുക എന്നത് ഉത്തരവാദിത്തമായി തങ്ങൾ കാണുന്നു. ഇസ്ലാം ഹൈജാക്ക് ചെയ്യപ്പെടുകയും വികലമായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ചില രാജ്യങ്ങൾ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഇസ്ലാമിനെ ദുരുപയോഗം ചെയ്യുന്നു.
നിരവധി ഇരകളാണ് ഇതിെൻറ ഫലമായി ഉണ്ടാകുന്നത്. അവർക്ക് സമ്പൂർണ പൗരാവസരങ്ങൾ ലഭ്യമാക്കുക എന്നത് ഉത്തരവാദിത്തമായി കാണുന്നു
അമുസ്ലിം സമൂഹങ്ങളിൽ ജീവിക്കുന്ന മുസ്ലിംകൾ സംസ്കാരമുള്ള ഇസ്ലാമിക പ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കണമെന്നതിൽ സമ്മേളനം ഉൗന്നൽ നൽകും.
മതബന്ധത്തിനും പൗരത്വത്തിനും ഇടയിലുള്ള വൈരുധ്യങ്ങളുമായി ബന്ധപ്പെട്ട അബദ്ധ ധാരണകൾ ഇല്ലാതാക്കി വ്യക്തത നൽകാനും സമ്മേളനം ശ്രമിക്കുമെന്ന് ഡോ. അലി ആൽ നുെഎമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.