ദുബൈ: സ്വന്തം നാട്ടുകാരനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ബുധനാഴ്ച അറസ്റ്റിലായ എട്ട് ഇസ്രായേൽ പൗരൻമാരുടെ പേരുവിവരങ്ങൾ ദുബൈ പൊലീസ് പുറത്തുവിട്ടു. ഹസാൻ യജോരി, സമേഹ് റോബായി, സലിം റാബിഹ, മഹമോദ് റാബിഹ, താൽ സിസ്ലർ, റാണി ഖ്യുവൈഷ്, അബ്ദുള്ള ജോഹർ, മഹമോദ് അൽ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്.
ഇസ്രായേൽ പൗരനായ ഗസ്സാൻ ശാംസിയാണ് (33) കൊല്ലപ്പെട്ടത്. രണ്ടു കുടുംബങ്ങൾ തമ്മിൽ ഇസ്രായേലിൽ നടന്ന തർക്കം 24കാരനായ യുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് ഗസ്സാൻ ശാംസിയെ പ്രതികൾ വധിച്ചതെന്നാണ് സംശയിക്കുന്നതെന്ന് ദുബൈ പൊലീസ് അറിയിച്ചു.
സംഭവം നടന്ന് 24 മണിക്കൂറിനകം മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിഞ്ഞത് ദുബൈ പൊലീസിന്റെ മികവാണെന്നും എമിറേറ്റിലെ ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പുവരുത്താനും ഇരകൾക്ക് നീതി ലഭ്യമാക്കാനും സേന പ്രതിജ്ഞാബദ്ധമാണെന്നും ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.