മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് അബൂദബി എഡിഷൻ നാളെ

ദുബൈ: മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് അവാർഡിന്‍റെ അബൂദബി എഡിഷൻ ഈ മാസം പത്തിന് അബൂദബി യൂനിവേഴ്സിറ്റിയിൽ നടക്കും. ഗൾഫിലെ സ്കൂളുകളിൽ പത്താം ക്ലാസിലും പ്ലസ്ടുവിലും ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കാൻ മീഡിയവൺ ഒരുക്കുന്ന മബ്റൂക് ഗൾഫ് ടോപ്പേഴ്സിന്‍റെ ആദ്യ പരിപാടിയാണ് അബൂദബിയിൽ നടക്കുന്നത്. മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരത്തിനായി അബൂദബി എമിറേറ്റിൽനിന്ന് രജിസ്റ്റർ ചെയ്ത മുന്നൂറോളം സി.ബി.എസ്.ഇ, കേരള, ഐ.സി.എസ്.ഇ സിലബസ് വിദ്യാർഥികളെയാണ് അബൂദബി യൂനിവേഴ്സിറ്റി ഹാളിൽ ആദരിക്കുക.

സെപ്റ്റംബർ പത്തിന് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടി ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്യും. അബൂദബി യൂനിവേഴ്സിറ്റി ചാൻസലർ ഡോ. ഗസ്സാൻ അവ്വാദ്, സി.ബി.എസ്.ഇ ജി.സി.സി ചാപ്റ്റർ പ്രസിഡന്‍റ് ഡോ. താക്കൂർ എസ്. മുൽചന്ദാനി, അബൂദബി ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ സെന്‍റർ വൈസ് പ്രസിഡന്‍റ് റെജി സി. ഉലഹന്നാൻ തുടങ്ങിയവർ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കും. അബൂദബി എഡിഷനായുള്ള വിദ്യാർഥികളുടെ രജിസ്ട്രേഷൻ അവസാനിച്ചു. ദുബൈ, അജ്മാൻ എഡിഷനിലേക്കുള്ള രജിസ്ട്രേഷൻ തുടരും.

അബൂദബിയിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് മറ്റിടങ്ങളിലെ പരിപാടികളിൽ അവസരം നൽകും. സെപ്റ്റംബർ പതിനേഴിന് ദുബൈയിൽ ഡീ മോന്‍റ്ഫോർഡ് യൂനിവേഴ്സിറ്റിയിലും സെപ്റ്റംബർ 29ന് അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലുമാണ് മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സിന്‍റെ അടുത്ത പരിപാടികൾ നടക്കുക.ഹാബിറ്റാറ്റ് സ്കൂൾസ്, അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ഇ.സി.എച്ച് ഡിജിറ്റൽ എന്നിവയുടെ സഹകരണത്തോടെയാണ് മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് ഒരുക്കുന്നത്.

Tags:    
News Summary - MediaOne Mabrukh Gulf Toppers Abu Dhabi Edition tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.