?????????? ??? ?????????

ഞങ്ങൾക്ക് കഴിയും, ഞാൻ തെളിയിക്കും

ഷാർജ: യു.എ.ഇ ഫെഡറൽ നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പിലേക്കുള്ള പത്രിക സമർപ്പണം ത്വരിതഗ തിയിൽ പുരോഗമിക്കുമ്പോൾ താരമായി മാറിയിരിക്കുകയാണ് അഹമ്മദ് അൽ മസ്രൂയി. അംഗപരിമ ിതരിൽ നിന്ന് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ആദ‍്യ സ്ഥാനാർഥിയായി മസ്രൂയി. നിശ്ച യദാർ‍‍ഡ്യത്തിന്‍റെ കരുത്തും ജനങ്ങൾക്കിടയിലെ സ്വീകര‍്യതയുമാണ് മത്സര രംഗത്തേക്ക് വ രാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
വീൽചെയർ പൊതുപ്രവർത്തനത്തിനും രാഷ്ട്ര സേവനത്തിനും ഒരു തടസമേ അല്ലെന്ന കരുത്തിലാണ് ഇദ്ദേഹം ഗോദയിലേക്കിറങ്ങുന്നത്. വനിതകൾക്ക് 50 ശതമാനം പ്രാതിനിധ‍്യം നൽകണമെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹിയാന്‍റെ നിർദേശം കൂടി വന്നതോടെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് സ്ത്രീകളുടെ വരവും കൂടിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മത്സരിക്കാൻ നിരവധി വ‍്യവസ്ഥകൾ മുന്നോട്ട് വെക്കുന്നുണ്ട്. യു.എ.ഇ. പൗരനും രാജ്യത്ത് സ്ഥിരതാമസക്കാരനുമായിരിക്കണം.
1994 ഒക്ടോബർ നാലിന് മുൻപ് ജനിച്ചവരും 25 വയസ്സ് പൂർത്തിയായവരുമായിരിക്കണം. സാമൂഹിക ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാത്ത സ്വഭാവവും കുറ്റകൃത്യങ്ങളിൽപ്പെടാത്ത ആളുമായിരിക്കണം. ഇത്തരം നിബന്ധനകൾ കൃത‍്യമായി പാലിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുകയുള്ളൂ.
തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഓഗസ്റ്റ് 18 മുതൽ 22 വരെ നടക്കും. സൂഷ്മ പരിശോധനക്ക് ശേഷം അന്തിമ സ്ഥാനാർത്ഥി പട്ടിക സെപ്റ്റംബർ മൂന്നിന് പ്രഖ്യാപിക്കും. തുടർന്ന് ഒകോടോബർ അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കും.
Tags:    
News Summary - mazroi, Gulf uae News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.