പ്രതീകാത്മക ചിത്രം

മയക്കുമരുന്ന് കടത്ത്; യുവാവിന് 10 വർഷം തടവ്

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തിയ കേസിൽ പിടിയിലായ യുവാവിന് ദുബൈ ക്രിമിനൽ കോടതി 10 വർഷം തടവ് വിധിച്ചു. 26കാരനാണ് ശിക്ഷ ലഭിച്ചത്. ഏഷ്യൻ രാജ്യത്തുനിന്ന് ദുബൈ വിമാനത്താവളത്തിൽ എത്തിയ യുവാവ് കസ്റ്റംസ് പരിശോധനയിലാണ് പിടിയിലായത്. വലിയ അളവിലുള്ള മയക്കുമരുന്ന് ലഗേജിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ വേണ്ടിയാണ് കൊണ്ടുവന്നതെന്നായിരുന്നു വിശദീകരണം.

എന്നാൽ, അളവിൽ കൂടുതൽ മയക്കുമരുന്ന് കണ്ടെത്തിയതിനാൽ പൊലീസ് കേസെടുക്കുകയായിരുന്നു. പൊതുജന സുരക്ഷക്ക് ഭീഷണിയാകുന്ന മയക്കുമരുന്ന് കടത്ത് ഗുരുതര ക്രിമിനൽ നടപടിയാണെന്ന് വ്യക്തമാക്കിയ കോടതി 10 വർഷം തടവ് വിധിക്കുകയായിരുന്നു. ശിക്ഷ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി നിർദേശിച്ചു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള യുവാവ് അടുത്തിടെയാണ് വിവാഹിതനായത്. വിധി കേൾക്കാൻ ഭാര്യയും കുടുംബവും എത്തിയിരുന്നു.

Tags:    
News Summary - Man gets 10 years in prison for drug smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.