ദുബൈ: സമാധാന നൊബേൽ ജേതാവും പാകിസ്താനി വനിത വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസുഫ്സായ് എക്സ്പോ 2020ദുബൈ സന്ദർശിച്ചു.
വുമൺസ്, പാകിസ്താൻ പവലിയനുകൾ സന്ദർശിച്ച മലാല, പെൺകുട്ടികൾ അവരുടെ ശബ്ദത്തിൽ വിശ്വസിക്കുകയും ലോകം ശരിക്കും അവരെ കേൾക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. 12.7 കോടിയിലധികം പെൺകുട്ടികൾക്ക് ഇപ്പോഴും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഇത്തരക്കാർക്ക് സുരക്ഷിതവും സൗജന്യവും ഗുണനിലവാരവുമുള്ള സമ്പൂർണ വിദ്യാഭ്യാസം ലഭ്യമാക്കുന്നത് വരെ എെൻറ പോരാട്ടം തുടരും. മാറ്റം ആഗ്രഹിക്കുന്നെങ്കിൽ അതിൽ വിശ്വസിക്കണം. ഒരു പെൺകുട്ടിപോലും സ്കൂളിന് പുറത്താകാത്ത ദിവസമാണ് എെൻറ സ്വപ്നം -വുമൺസ് പവലിയനിൽ അവർ പറഞ്ഞു. എക്സ്പോയുടെ സംഘാടനത്തെ അഭിനന്ദിച്ച മലാല, വുമൺസ് പവലിയൻ സന്ദർശിക്കുന്ന ഓരോ പെൺകുട്ടിക്കും പഠിക്കാൻ ഒരു കാര്യമെങ്കിലും ഉണ്ടെന്ന് കൂട്ടിച്ചേർത്തു. അടുത്ത കാലത്ത് വിവാഹിതയായ മലാലക്കൊപ്പം പങ്കാളി ഷഹ്സാദ് റായും കുടുംബാംഗങ്ങളുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.