ദുബൈ: എക്സ്പോ 2020ന് ആവേശം പകരാൻ കൂടുതൽ കായിക താരങ്ങൾ എത്തുന്നു. ഫുട്ബാൾ താരം ലൂക മോഡ്രിച്ചും ബോക്സർ അന്തോണി ജോഷ്വയും എത്തുമെന്നതാണ് ഒടുവിലത്തെ അറിയിപ്പ്. ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസ്, ഫുട്ബാൾ ടീമുകളായ മാഞ്ചസ്റ്റർ സിറ്റി, എ.സി മിലാൻ എന്നിവരുമായി കരാർ ഒപ്പുവെച്ചതിനു പിന്നാലെയാണ് കൂടുതൽ താരങ്ങളെ എത്തിക്കുന്നത്. വിവിധ രാജ്യങ്ങൾ തങ്ങളുടെ പവിലിയനുകളുടെ പ്രതിനിധികളായാണ് താരങ്ങളെ ഇറക്കുന്നത്. ക്രൊയേഷ്യയുടെ പ്രതിനിധിയായാണ് ലൂക മോഡ്രിച് എത്തുന്നത്. ഒപ്പം മുൻ ലോക വിംബിൾഡൺ ചാമ്പ്യൻ ഗൊരാൻ ഇവാനിസെവിച്ചും ഉണ്ടായിരിക്കും. ബ്രിട്ടീഷ് പൗരനായ അന്തോണി ജോഷ്വ നൈജീരിയൻ പവിലിയനിലാണ് ആഘോഷം സംഘടിപ്പിക്കുക. ജോഷ്വയുടെ മാതാപിതാക്കൾ നൈജീരിയക്കാരാണ്. താരങ്ങളെ കാണാനുള്ള അവസരം സന്ദർശകർക്കുമുണ്ടാകും. ഇതിനു പുറമെ, പ്രദർശന മത്സരങ്ങളും കായിക പരിപാടികളും ഉണ്ടാകും. കായിക, ഫിറ്റ്നസ് മേഖലക്കായി 54,000 ചതുരശ്ര മീറ്ററാണ് എക്സ്പോയിൽ മാറ്റിവെച്ചിരിക്കുന്നത്. ബാസ്കറ്റ്ബാൾ, വോളിബാൾ, ടെന്നിസ്, നെറ്റ്ബാൾ എന്നിവക്കായുള്ള സൗകര്യം ഇവിടെയുണ്ട്. നവംബർ 19ന് എക്സ്പോ റൺ സംഘടിപ്പിക്കുന്നുണ്ട്. 10, അഞ്ച്, മൂന്ന് കിലോമീറ്റർ വീതമുള്ള ഓട്ടത്തിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. ദുബൈ സ്പോർട്സ് കൗൺസിലിെൻറ ദുബൈ ഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ചാണ് എക്സ്പോ റൺ സംഘടിപ്പിക്കുന്നത്.
ദുബൈ ഫിറ്റ്നസ് ചലഞ്ച് ലോഞ്ച് ചെയ്യുന്നതും എക്സ്പോ സൈറ്റിലായിരിക്കും. ലോകപ്രശസ്ത ബാസ്കറ്റ്ബാൾ ടീം ഹാർലെം േഗ്ലാബെട്രോട്ടേഴ്സും ലോഞ്ചിങ്ങിൽ പങ്കെടുക്കും. ആസ്ട്രേലിയയുടെയും ന്യൂസിലൻഡിെൻറയും നേതൃത്വത്തിൽ നൂറോളം കായിക പരിപാടികൾ സംഘടിപ്പിക്കും.അഞ്ചു മുതൽ 14 വരെ വയസ്സുള്ളവർക്കായി ഇറ്റലി ശിൽപശാലകൾ നടത്തും. ദേശീയ ഒളിമ്പിക് ഫെഡറേഷെൻറ നേതൃത്വത്തിലായിരിക്കും ശിൽപശാല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.